Wednesday, December 21, 2011

മടക്കം


    
കൊഴിയും പൂവിന്‍ വേദന
മായാന്‍ പോകും മഴവില്ലിന്റെതു പോലെ ;
കൊഴിയരുതേ...മായരുതേ...
മനമോ കൊഞ്ചിക്കുഴയുന്നു .
അല്ലയോ മനമേ , നീയെന്തു കരുതി ?
കൊഴിയാതിരിക്കാന്‍ ആവില്ലെനിക്ക്,
മായാതിരിക്കാനും അറിയില്ലെനിക്ക്
ഇന്നെന്‍ വാഴ്വ് , നാളെ മറ്റൊരാള്‍ക്ക്‌,
ഭൂമിയില്‍ ശാശ്വതമെന്നൊന്നില്ല .
അറിഞ്ഞു നാം വഴി മാറി നിന്നില്ലെങ്കില
തൊരു ദിനമാം വേര്‍പാടായീടും
സമയമായെങ്കില്‍
ലോകം വെടിഞ്ഞ് പോകേണം നാം
മെല്ലെ മെല്ലെ കൊഴിഞ്ഞു മാഞ്ഞിടാം
അതുവരെ ചിരിക്കാം പൂവേ ....
മഴവില്ലേ നമുക്ക്‌ ......  

Monday, December 19, 2011

വീണ്ടും ഒരു പുതുവര്‍ഷം.......!




അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു . പതിവിലും നേരത്തെ അവന്‍ ഉറങ്ങാന്‍ കിടന്നു . പിറ്റേന്ന് പുതുവര്‍ഷം പിറക്കുകയാണ്. പക്ഷെ എന്തുകൊണ്ടെന്നറിയില്ല ഉറക്കം അവന്റെ കണ്ണുകളെ തലോടിയതെ ഇല്ല. അവന്‍റെ മനസ്സ് ജീവന്‍ വെടിഞ്ഞ ആത്മാവിനെ പോലെ ഏതോ അഗാധതയില്‍ അലയുകയായിരുന്നു . മറക്കാനാവാത്ത പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ .പുതു വര്‍ഷത്തില്‍ ഇനി നല്ലതെന്നു തോന്നുന്നതെ ചെയ്യൂ എന്നാ പ്രതിഞ്ജയോടെ കണ്ണടച്ച് കിടന്നു. എങ്കിലും മനസ്സിന്റെ ഓരോ കോണിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആ കുഞ്ഞു മാലാഖയുടെ മുഖം മാത്രമായിരുന്നു. അവള്‍ ഷാനി , കോളേജ് ജീവിതത്തിന്‍റെ തുടക്കത്തില്‍ എപ്പോഴോ തളിരിട്ട പ്രണയം , എല്ലാം ദൈവ നിശ്ചയം പോലെ നടക്കും എന്നതില്‍ സംശയമില്ല എന്നാലും.....
എന്തെന്നറിയില്ല രാവിലെ കിളികളുടെ കോലാഹലം കേട്ട് പെട്ടന്ന് ഉണര്‍ന്നു
അല്ലെങ്കില്‍ അതൊന്നും കേള്‍ക്കാറില്ല ,കേട്ടാല്‍ തന്നെ ഒന്നുകൂടെ പുതപിട്ടു മൂടുക പതിവാണ് . പുതുവര്‍ഷത്തിലെ ഒന്നാം ദിവസമാണല്ലോ , ഇന്ന് നേരത്തെ ക്ലാസ്സില്‍ പോവണം എന്നത്തേയും പോലെ ആയാല്‍ ശെരിയാവില്ല.അവന്‍ മനസ്സില്‍ ഉറപ്പിച്ചു സമയം ആരെയും കാത്തു നില്‍ക്കില്ലല്ലോ . അത് പോലെ തന്നെ അവനെയും സമയം പറ്റിച്ചു . പല സൈഡ് ബിസിനെസ്സും കഴിഞ്ഞു ക്ലാസ്സില്‍ എത്തിയപ്പോള്‍ വീണ്ടും വൈകി .
എന്ത് ചെയ്യാന്‍ രാവിലെ സ്വന്തമായി തേച്ചു മിനുക്കിയ , അല്ലാതെ ഇത് ചെയ്യനാരുണ്ട്? പുതിയ ഡ്രസ്സ്‌ എല്ലാം വിയര്‍പ്പില്‍ കുളിച്ചിരുന്നു .ഭാഗ്യത്തിന് സര്‍ ഒന്നും പറഞ്ഞില്ല . നേരെ പോയി ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു കുളിര്‍ തെന്നല്‍ തലോടിയ പോലെ .അവനതു മുഴുവന്‍ ആസ്വദിക്കാനായി ഷര്‍ട്ട്‌ ഒന്ന് കുടഞ്ഞ ശേഷം ഒന്ന് കൂടെ നീങ്ങിയിരുന്നു .കാറ്റിന്റെ താളത്തില്‍ സ്വയം മറന്നിരിക്കാന്‍ കൊതിയുണ്ട്....പക്ഷെ..ക്ലാസ്സില്‍ കണക്ക് അരങ്ങു തകര്‍ക്കുകയാണ് .അവന്‍ ക്ലാസ്സ്‌ ഒട്ടാകെ ഒന്ന് കണ്ണോടിച്ചു .ഷാനി വന്നിട്ടില്ല ഇപ്പോള്‍ വരുമായിരിക്കും . അവന്‍റെ ഷാനി അതീവ സുന്ദരി ആയിരുന്നു . മുഖം പോലെ കളങ്കമില്ലാത്ത മനസ്സും വളരെ സുന്ദരം . വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്തരിയാക്കുന്നു. ഈ ക്ലാസ്സില്‍ എത്തിയപ്പോഴാണ് അവന്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സ്നേഹിക്കുന്നതും . അത് ഇത്രയും മധുരമുള്ള നൊമ്പരമാകുമെന്നോ സുഖാനുഭൂതിയുടെ നിമിഷങ്ങളാകുമെന്നോ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു.അവനെ സംബന്ധിച്ച് ഏകാന്തധയുടെ വിരസത ഒഴിവാക്കാന്‍ അത് വളരെ സഹായിച്ചു.
പെട്ടെന്ന് വാതിലിനടുത്ത് ഒരു കാല്‍ പെരുമാറ്റം.അവന്‍ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി . പക്ഷെ അത് പ്രിന്‍സിപ്പല്‍ ആയിരുന്നു ,ടൂറിനെ കുറിച്ച് പറയാന്‍ വന്നതായിരുന്നു, ഛെ കഷ്ടമായി പോയി...ഇനി വരുമോ ആവോ?ഒന്നും പറഞ്ഞില്ലല്ലോ അവന്‍ മനസ്സിലോര്‍ത്തു...വീണ്ടും ശബ്ദം കേട്ടപ്പോള്‍ അവന്‍ തിരിഞ്ഞില്ല , എന്നാല്‍ അത് അവളായിരുന്നു .എന്നും പുഞ്ചിരിയോടെ കാണാറുള്ള മുഖത്തിന്‌ ഇന്നെന്തോ ഭാവമാറ്റമുണ്ടെന്നുള്ളത് പിന്നീടാണവന്‍ ശ്രദ്ധിച്ചത്. വിടര്‍ന്ന കണ്ണുകള്‍ രണ്ടും പെയ്യാന്‍ വന്ന മേഘങ്ങളേ പോലെ കനത്തു നില്‍ക്കുകയാണ് . എന്തോ സംഭവിച്ചിട്ടുണ്ട് .ചോദിക്കണമെങ്കില്‍ ഇനി ഇടവേള ആവണം . അതുവരെ കാത്തിരിക്കുക തന്നെ അല്ലാതെന്താ . അവന്‍ വാച്ചിലേക്ക് നോക്കി , അതിലെ സൂചികള്‍ക്ക് തീരെ വേഗതയില്ലാത്തത് പോലെ തോന്നി . പല ചിന്തകളും മനസ്സിലേക്ക് ഊളിയിടുന്നതിനിടക്കെപ്പോഴോ ഫസ്റ്റ് പീരീഡ്‌ കഴിഞ്ഞതു അവന്‍ അറിഞ്ഞതെഇല്ല. ഇപ്പോള്‍ അവളുടെ മുഖം പെയ്തോഴിഞ്ഞ വാനം പോലെ തെളിഞ്ഞിട്ടുണ്ട്. അവന്‍ ആദ്യത്തെ ഷാനി തന്നെ ആയിരിക്കുന്നു . ദുഖം സ്വയം സൂക്ഷിക്കുന്നതിനെക്കാളും നല്ലത് ആരോടെലും പറയുന്നതാ...രണ്ടാളുടെയും കണ്ണുകള്‍ പെട്ടന്നാനുടക്കിയത്. അപ്രതീക്ഷിതം , എല്ലാം ദൈവത്തിന്റെ കളി . ഒരു പുഞ്ചിരിയോടെ അവര്‍ പലതും കൈമാറി . എങ്കിലും അവന്റെ മനസ്സ് ഉരുകുകയായിരുന്നു എന്തിനെന്നറിയാതെ......
ഒരു വിധം തള്ളി നീക്കി ആ പിരീടും കഴിഞ്ഞു ....ഇടവേള ആയി അവന്‍ പെട്ടന്ന് തന്നെ ഷാനിയുടെ അടുത്തെത്തി പതുക്കെ ചോദിച്ചു....എന്താ ഷാനി നീ വന്നപ്പോള്‍ നിന്റെ മുഖത്തിനൊരു വാട്ടം ..എന്ത് പറ്റി ?
അവള്‍ പറഞ്ഞു ഒന്നുമില്ലട....ചെറിയൊരു പ്രശ്നം അത്രമാത്രമേ ഉള്ളു , അവന്‍ കെഞ്ചി ,ഷാനി ഒരു ദീര്‍ഘനിശ്വാസതിനു ശേഷം പറഞ്ഞു ‘ ഞാന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത് . അല്ലെങ്കില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ആവുമായിരുന്നു ..അല്ലേല്‍...അങ്ങ് ദൂരെ....എന്തുണ്ടായി ? മുഴുവന്‍ പറയു ..വേഗം അവനു ആകാംഷയേറി “ ഞാന്‍ നേരം വൈകിയപ്പോള്‍ പെട്ടന്ന് റോഡ്‌ ക്രോസ് ചെയ്യുകയായിരുന്നു പെട്ടന്ന് പിന്നില്‍ നിന്നും ആരോ ഒറ്റ വലി പിറകിലേക്ക് നോക്കുമ്പോള്‍ എന്റെ തൊട്ടു മുന്നില്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ്‌ നില്‍ക്കുന്നു . മരണത്തില്‍ നിന്നും എന്നെ രക്ഷിച്ചവരോട് നന്ദി പറയാനായി പിന്നിലേക്ക്‌ നോക്കിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു കുറെ കാറുകളും ബൈക്കുകളും അല്ലാതെ . ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി . പിന്നെ എല്ലാം ദൈവത്തിന്റെ കൈകളണെന്നുള്ള ചിന്തയോടെ ഇങ്ങോട്ട് പോന്നു “...അവള്‍ പറഞ്ഞൊപ്പിച്ചു .
“വളരെ ശ്രദ്ധയോടെ വേണ്ടേ ഷാനി റോഡിലൂടെ നടക്കാന്‍ “അവന്‍ ഉപദേശ സ്വരത്തില്‍ പറഞ്ഞു ..”അത് പോട്ടെ സംഭവിക്കാനുള്ളത് ഇപ്പോഴും സംഭവിക്കും “ അതാണ്‌ പ്രകൃതി നിയമം , ഇപ്പോള്‍ അതൊന്നും വെറുതെ ആലോചിക്കേണ്ട ....”ഹാപ്പി ന്യൂ ഇയര്‍” ഷാനി അത് പറഞ്ഞപ്പോഴാ അവനു ശെരിക്കും ബോധം വന്നത് ...അവനൊന്നു നാണിച്ചു . കാരണം ഞാനിതവളോട് പറയണമായിരുന്നു സാരമില്ല ..ആദ്യം ഞാനവള്‍ക്ക് ....”ഹാപ്പി ന്യൂ ഇയര്‍” എന്ന് എസ്.എം.എസ് അയച്ചിരുന്നല്ലോ അതുമതി സമാധാനം . ഒരു പെരുമഴ പെഴ്ത് ചോര്‍ന്ന അതേ അനുഭവമായിരുന്നു അവനപ്പോള്‍ .ഹൃദയവും ശരീരവും വളരെ തണുക്കുന്നത് അവനറിഞ്ഞു .എന്നെ ഉറ്റവരെക്കാള്‍ സ്നേഹിക്കാന്‍ ഒരാളുണ്ടല്ലോ എന്നോര്‍ത്ത് അവന്‍ പുഞ്ഞിരിച്ചുകൊണ്ട് തിരിച്ചു വിഷ് ചെയ്തു ....
                          ‘ഹാപ്പി ന്യൂ ഇയര്‍’
ഈ പുതുവര്‍ഷത്തിന്റെ തുടക്കം ഇങ്ങനെയുമാകട്ടെ.............
  

Friday, December 2, 2011

നിനക്കായ്‌

          

The Greatest Pain In This World Is
The Departure Of Two Loving  Heart”
 
മഹത് വചനങ്ങള്‍ പകല്‍ പോലെ സത്യമാണ്
ഉറക്കം വരാത്ത രാത്രികളില്‍ ജാലകത്തിനരികെ
തൂമഞ്ഞു നിലാവില്‍ .....പിണക്കം വിട്ടൊഴിഞ്ഞ
നിന്റെ മുഖത്തിനുവേണ്ടി , ആ മന്ദഹാസത്തിനുവേണ്ടി
ഞാനിപ്പോഴും കാത്തിരിക്കുന്നു.
ഞാന്‍ ഓര്‍ക്കുന്നു ജൂണ്‍ 5 ലെ ആ പ്രഭാതം ....
ഉറ്റിറ്റുവീഴുന്ന മിഴിനീരുകളും ഞാനറിയുന്നു
നിന്‍റെ ഗദ്ഗദങ്ങള്‍ ...ഹൃദയതുടിപ്പുകള്‍ ...തേങ്ങലുകള്‍
എല്ലാം ഇപ്പോയും ഞാനറിയുന്നു.
നിര്‍മ്മലമായ പ്രണയത്തിന്‍റെ ശ്വാശ്വതമായ നിലനില്‍പ്പ്
ആഗ്രഹിക്കാത്തവരായിട്ട് ആരാണുള്ളത്‌ ....?
ഞാനും അത്ര മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ...
ബന്ധങ്ങള്‍ എളുപ്പം ഞെട്ടറ്റുവീഴുന്ന പുഷ്പത്തിന്
തുല്യമാണ്. വിടര്‍ന്നു നില്‍ക്കുമ്പോഴുള്ള ഭംഗി
ഞെട്ടറ്റു വീഴുമ്പോഴതിനില്ല......ഹൃദയ തന്ത്രികളില്‍
തട്ടിയൊഴുകിയ കണ്ണീര്‍ ചോലയില്‍ എന്റെ കാത്തിരിപ്പ്‌
ഒഴുകി പോകുമോ ? അതിന്‍റെ ഹുങ്കാര ശബ്ദത്തില്‍
നിന്നോടുള്ള എന്റെ സംഗീത സാന്ദ്രമായ പ്രണയം
ഇല്ലതായ്‌ മാറുമോ ? അറിയില്ല ....നിനക്ക് വേണ്ടിയുള്ള
കാത്തിരിപ്പും ...നിന്നോടുള്ള എന്‍റെ പ്രണയവും ...
എന്നെ നിന്നില്‍ നിന്ന് അടര്‍ത്തി
മാറ്റാന്‍ മറ്റാര്‍ക്കും പറ്റില്ലല്ലോ. നീ കേള്‍ക്കുന്ന
പാട്ടിന്‍റെ ഈണമാവാനും
ഏറ്റുവാങ്ങുന്ന പൂവിന്‍ സുഗന്ധമാവാനും , ഹൃദയത്തില്‍
കോറിയിട്ട വരികളാവാനും....
നിന്നിലലിയാനും ഞാന്‍ കൊതിച്ചു....
അത് തെറ്റല്ലന്ന് പറഞ്ഞതും നീ തന്നെയാണ്.
നിന്നിലെ പ്രണയം എന്നിലേക്ക് പകര്‍ന്നതും ഹൃദയം
ഒരു മയില്‍ പീലിക്കൊപ്പം വളര്‍ത്തിയതും നീയാണ് .
ഞാന്‍ ആദ്യമായും അവസാനമായും ആ ദയ കൈപറ്റിയതും
നിന്നില്‍ നിന്ന് തന്നെ!
മരണം മാറിടത്തില്‍ ഹാരമായ്‌ വരുന്ന നിശകളില്‍
സ്വപ്നത്തെ മറികടന്ന്, സ്നേഹത്തിന്‍റെ ആര്‍ത്തിയുമായ്
ഇനിയും ഒരിക്കല്‍ കൂടി എന്നിലേക്ക് മടങ്ങി വരിക.
ഹൃദയത്തെ നനുത്ത പാട്ടുമായ്‌ നീ മയങ്ങുക
പിന്നെ ഇനി ഒരിക്കലും ഉണരാന്‍ കഴിയാത്ത ഉറക്കത്തിലേക്ക്
പതിയെ ....പതിയെ......പതിയെ..... വീണ്ടും ഒരു
പുതിയ പ്രണയത്തിന്‍റെ വൃന്ദാവനം. അവിടെ
കര്‍ത്തവ്യങ്ങളില്ല , സ്വാര്‍ത്ഥതയില്ല , വ്യര്‍ത്ഥമോഹങ്ങളില്ല ....
അവിടെയുള്ളത് പ്രണയിച്ചു തീരാതെ മരിച്ചവരുടെ ആത്മാക്കളാണ്.
പിന്നെ അവിടെ ഞാനും നീയും മാത്രം ..........
കാറ്റിനോട് കിന്നാരം പറഞ്ഞും കരയെ
തഴുകിയുറക്കുന്ന ഓളങ്ങളെ
ചുംബിച്ചും നമുക്കായുള്ള ലോകം .....
ഉയര്‍ന്നു പറക്കാന്‍ ഒന്നിക്കാന്‍ വേറെ....വേറെ...
എന്നും നിനക്കായ്‌ സഖീ.......         

Wednesday, November 30, 2011

സമര്‍പ്പണം



സ്വപ്നവീഥിയിലെ
ഏകാന്തനിമിഷത്തില്‍ സഞ്ചരിക്കവേ ,
ഉണര്‍ന്നു ഞാന്‍ നിന്‍മൃദുസ്പര്‍ഷനമേറ്റ്.
നീയെന്നരികില്ലെങ്കിലും,
നിന്‍ സാമിപ്യം ഞാന്‍ അറിയുന്നു .
എത്രയോ നിമിഷങ്ങള്‍ നാമോരുമിചിരുന്ന്
സ്വപ്‌നങ്ങള്‍ നെയ്തു .
കൂട്ടുകാരി ,
നിന്മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
നിന്‍ചിരി കാണാന്‍ ഞാന്‍ കൊതിക്കുന്നു
നിന്റെ ജീവിതത്തിലെ നഷ്ടസ്വപ്നങ്ങളില്‍
ഞാന്‍ ദുഖിക്കുന്നു.
നിന്റെ ജീവിതത്തിലെ മധുരനിമിഷങ്ങളില്‍
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരി ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനിന്നറിയുന്നു
നിന്നോടൊത്തുള്ള നിമിഷം , ഞാന്‍ കൊത്തിവെച്ച –
കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു
ഈ ജന്മം എന്നില്‍  നിന്ന് മിന്നിമറഞ്ഞ നിനക്കായ്‌
ഒരായിരം സ്നേഹത്തോടെ   
സമര്‍പ്പിക്കുന്നിതായെന്‍ സ്വപ്‌നങ്ങള്‍ 

Tuesday, November 29, 2011

ആഷാഢം

ആഷാഢ മേഘങ്ങള്‍
യാത്രയായി
ആത്മാവില്‍ അനുരാഗ –
തീര്‍ത്ഥമാടി
       ഒരു കൊച്ചു സ്വപ്നത്തിന്‍
       തേരിലേറി
       പ്രിയസഖീ , നീവരു –
       പ്രേമ ഗീതമായ്‌.
പാലൊളി ചന്ദ്രിക –
പൂപോഴിക്കും
പൌര്‍ണ്ണമി രാവില്‍
തിരുനടയില്‍
      പാതിരാ പൂവിന്‍-
      സുഗന്ധമേറി
      ശാരികേ, നീ വരൂ
      താളമായി
ചിരകാല സ്വപ്‌നങ്ങള്‍ -
കൊണ്ട് തീര്‍ക്കാം
പ്രാണസഖി , നിനക്കൊരു –
മന്ദിരം ഞാന്‍.
      പ്രണയാര്‍ദ്രമായ് നീ-
      ഓടിയെത്തുമ്പോള്‍
      പ്രണയ പുഷ്പങ്ങളാല്‍
      മാല ചാര്‍ത്താം.......  

നക്ഷത്രങ്ങളുടെ ലോകത്തേക്ക്....



ഷാഫി പാടുകയാണ് . ആ കോളേജിലെ ഏറ്റവും നല്ല ഗായകനാണ് ഷാഫി. ഷാഫിയുടെ പാട്ടുകേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ആ പാട്ട് മിസ്നക്ക് മാത്രം കേട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല അവള്‍ ഓഡിറ്റോറിയം വിട്ട് ഓടി . പിന്നില്‍ നിന്നും ഫാത്തിമ വിളിച്ചു മിസ്നാ...നില്‍ക്കവിടെ ഞാനുമുണ്ട്. അവള്‍ പിന്നെയും ഓടി. പെട്ടെന്ന് ഒരലര്‍ച്ച കേട്ടു...മിസ്നാ നില്‍ക്കവിടെ...നിന്നോടാ പറഞ്ഞെ നില്‍ക്കാന്‍ ....ആ ശബ്ദം ഷാഫിയുടെതാണെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ കോളേജ് ലൈബ്രറിയുടെ മുന്നില്‍ തളര്‍ന്നിരുന്നു. അപ്പോയെക്കും ഷാഫിയും ഫാത്തിമയും അവിടെ എത്തിയിരുന്നു.
“നിനക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ പാടുന്നത് , നീ അല്ലാതെ പിന്നെ ആരാ എന്റെ പാട്ട് കേള്‍ക്കാന്‍.”
ഇതു കേട്ട ഫാത്തിമ പറഞ്ഞു...നിങ്ങളോട് അവള്‍ പറഞ്ഞിട്ടില്ലേ അവള്‍ക്കു നിങ്ങളെ ഇഷ്ടല്ലാന്നു...പിന്നെയും എന്തിനാ അവളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നത്.
നിനക്കറിയോ ഫാത്തിമ ഞാന്‍ എത്രമാത്രം അവളെ സ്നേഹിക്കുന്നു എന്ന്...ഇനി അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ..അവളില്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യാത്ത അവസ്ഥ...ഷാഫി ഇതു പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നതും കണ്ണുനിറയുന്നതും ഫാത്തിമ ശ്രദ്ധിച്ചു..ഷാഫി പറഞ്ഞു തീരും മുമ്പേ മിസ്ന പറഞ്ഞു.
“എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ ആയിരിക്കില്ല . നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നാല്‍ എന്റെ ശവമായിരിക്കും കാണുക”
അന്ന് കോളേജില്‍ വരുമ്പോള്‍ മിസ്നയുടെ മനസ്സ് മുഴുവന്‍ കോളേജില്‍ നടന്ന സംഭവങ്ങളായിരുന്നു. മിസ്ന ബസ്സ് വരുന്നു നീ കേറുന്നില്ലേ? അശ്വതിയുടെ ആ ചോദ്യമാണ് മിസ്നയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്‌.
“നീയാണ് ഷാഫിയെ കൊന്നത് . നീ കാരണമാണ് അവന്‍ ആത്മഹത്യ ചെയ്തത് . അവന്‍ മരിച്ചിട്ടിപ്പോള്‍ നിനക്ക് വല്ലതും നേടാന്‍ കഴിഞ്ഞോ?
അവനോട് അല്പം സ്നേഹം നിന്റെ മനസ്സിലുണ്ടായിരുന്നെങ്കില്‍ അന്ന് നീ അങ്ങനെ പറയുമായിരുന്നോ”?
ഫാത്തിമ നീയും കൂടി....അവനോട് എനിക്ക് സ്നേഹല്ല്യാന്നു മാത്രം പറയരുത്..ഷാഫി എന്നെ സ്നേഹിച്ചതിനെക്കാള്‍ പതിമടങ്ങ്‌ സ്നേഹിച്ചിരുന്നു ഞാന്‍ അവനെ. “എന്നിട്ട് നീ എന്ത് കൊണ്ട് എന്നോടു പോലും പറഞ്ഞില്ല. അവനെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നിനക്ക് വല്ലതും നഷ്ടമാവുമായിരുന്നോ” ഫാത്തിമ പൊട്ടിത്തെറിച്ചു ..!!!
നിനക്കറിയണോ ഫാത്തിമ എന്ത് കൊണ്ട് ഞാന്‍ ഷാഫിയെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നു ?
ഷാഫിയുടെയും എന്‍റെ ഇത്തയുടെയും വിവാഹം ഉപ്പയും അമ്മാവനും പണ്ടേ ഉറപ്പിച്ചതാണ് . എന്‍റെ ഇത്ത പഠിക്കാന്‍ കുറച്ച് പിന്നിലാണെങ്കിലും എന്നേക്കാള്‍ പതിമടങ്ങ്‌ സുന്ദരിയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടോ ഷാഫിക്കു ഇത്തയെ ഇഷ്ടമല്ലായിരുന്നു. എന്‍റെ ഇത്ത ഷാഫിയെ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു . ഷാഫി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവന്‍ ഇത്തയോടു ഒന്ന് മിണ്ടുക പോലുമില്ല , അവന്‍ എന്‍റെ അടുത്ത് വന്നു സംസാരിക്കും . ഇതൊന്നും ഇത്തക്ക് സഹിക്കില്ല .
എന്നോടു പലപ്പോഴും ഇത്ത പറയും നീയാണ് എന്നില്‍ നിന്നും ഷാഫിയെ അകറ്റുന്നത് . അവന്‍ എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. നീ ഒറ്റ ഒരുത്തി കാരണമാ അവന്‍ എന്നില്‍ നിന്നും അകലുന്നത്.. .... ഇതൊക്കെ ഇത്ത പറയുമ്പോള്‍ എനിക്ക് കരയാനെ കഴിഞ്ഞിട്ടുള്ളൂ ...
ഇപ്പോള്‍ എന്‍റെ ഇത്ത ഭര്‍ത്താവിന്‍റെ വീട്ടില്‍ സുഖമായി കഴിയുന്നു , എന്‍റെ ഇത്തക്ക് വേണ്ടിയായിരുന്നു ഞാന്‍ അവനില്‍ നിന്നും ഒഴിഞ്ഞുമാറിയത് അല്ലാതെ എനിക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. എന്‍റെ ഷാഫി ആകാശത്തില്‍ ഒരു നക്ഷ്ത്രമായ്‌ ഉദിക്കും.
ഞാനെന്നും ആ നക്ഷത്രത്തെ നോക്കിയിരിക്കും ആ നക്ഷത്രങ്ങളുടെ ലോകമാണ് എന്‍റെ ഷാഫിയുടെ ലോകം. ഞാനും ഒരിക്കല്‍ പോകും , ഷാഫിയുടെ അടുത്തേക്ക്‌. ആ നക്ഷത്രങ്ങളുടെ ലോകത്തേക്ക്....
പിന്നീടൊരു ജീവിതത്തെ പറ്റി ചിന്തിക്കാതെ മിസ്ന ഷാഫിയുടെ ലോകത്തേയ്ക്ക് പോകുന്നതിനായ്‌ ആ നാലുകെട്ടില്‍ കാത്തിരിക്കുന്നു ഇന്നും.......

Saturday, November 26, 2011

എന്‍ വേദനയാരറിവാന്‍



നിന്നെയും കാത്തു – നിന്‍
കാലൊച്ചയോര്തോര്‍ത്തു
നിമിഷത്തിന്‍ ചിരകിലി
ന്നേകാന്ത പഥിക ഞാന്‍
വേദന തിന്നു ഞാന്‍
നില്‍ക്കവെയരിയാതെ
നീ വരുമെന്നാശിക്കവേ
ആത്മാവിന്‍ നൊമ്പര
മറിയില്ലേ, നീയെന്‍റെ
അരികിലെക്കൊന്നു
വന്നെതുകില്ലേ..................
എരിയുന്ന തീ പോലെ
യെന്നുളം വേവുന്നു എന്നിട്ടും
നീയതു കാണ്‍മതില്ലേ.........
സാന്ത്വന വചസ്സുകള്‍
പരിഭവ ചിന്തുക്കള്‍
കേട്ടുമടുത്തു കിടപ്പില്‍ തന്നെ
ഇരുളും വെളിച്ചവും
മേല്‍ക്കുമേല്‍ വന്നു പോയ്‌
എല്ലാറ്റിനും സാക്ഷിയായ്‌ ഞാന്‍
കാറ്റോടു ചൊല്ലി
മഴയോട് ചൊല്ലി യെന്‍
കരളിന്‍റെ വേദനയാരറിയാന്‍
മാറോടു ചേര്‍ത്തു പുനര്‍ന്നെകില്‍ നീ
സാന്ത്വനമായിരം തന്നു വെങ്കില്‍
കാത്തു കിടക്കുന്നതത്രമേല്‍ ദുസ്സഹം
കൊണ്ടു പോകനമെന്നെ മരണ മേനി.........

ജീവിതം എന്നെ നോക്കി ചിരിക്കുന്നു

ഉരുകുന്ന ഹൃദയവുമായി...
കലങ്ങിയ കണ്ണുകളുമായ്
കരളലിയിപ്പിക്കുന്ന കദനവുമായ്‌ 
വിങ്ങിപ്പൊട്ടുന്ന മനസ്സുമായ്
ഞാന്‍ അലയുകയാണ്......
പക്ഷെ എനിക്കറിയില്ല ,
എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് ..
ഞാന്‍ എങ്ങോട്ട് പോകും ?

ജീവിതമേ നിനക്ക് വിട...
മുന്നില്‍ നടപ്പാത മാത്രം
പകലിലെ വെയിലിന്റെ ഇളം
ചൂടേറ്റ് രാത്രിയുടെ നേര്‍ത്തയാമങ്ങളില്‍
നിശബ്ദനായി
ഒരു പിടിവള്ളിക്കായി ഇപ്പോയും
ഞാന്‍ അലയുകയാണ് ...
ഒരു മാര്‍ഗം തേടി ....
ഒരു തണല്‍ തേടി.......

എന്തുപേര് നല്‍കണം?

കൂടെ പിറന്നില്ലതെങ്കിലും 
പേറ്റു നോവറിഞ്ഞ 
രണ്ടു ഉദരമാണെങ്കിലും 
കൂട പിറപ്പാണ് നീ എനിക്കിന്ന് 
എതക്ഷരങ്ങള്‍ കൂട്ടണം
എന്തുപേര് നല്‍കണം 
മഷി ക്കൂടില്‍ ഞാന്‍ തീര്‍ത്തത്‌
ഒരു കവിത
സ്നേഹം എന്തെന്ന് പറഞ്ഞ 
സഹോദരാ,..........
അക്ഷരങ്ങളില്‍ ഞാന്‍
ഒളിപിച്ചത് എന്റെ സ്നേഹം 
സ്നേഹത്തിന്റെ ,മരുപച്ചകളുമായി
എന്നിലേക്ക് വന്ന
നിനക്കാവട്ടെ 
എന്റെ 
ആദ്യ കവിത
സ്നേഹത്തിന്റെ 
മഞ്ഞിന്‍ കണങ്ങള്‍ ക്കിടയില്ലുടെ 
ഊര്ന്നിരങ്ങുന്ന 
സുര്യ കിര ണങ്ങളായി 
നീ 
മനസ്സില്‍ 
വെളിച്ചം വീശി.
തൊട്ടുണര്‍ത്തി ....
എന്റെ കവിതയും 
നിന്റെ സ്നേഹവും 
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .....
രക്ത ബന്ധ മില്ലാതെ 
കൂടപ്പിറപ്പായി 
നമുക്ക് യുഗങ്ങള്‍ താണ്ടാം.

ചില നേരങ്ങളില്‍ ചില പ്രണയങ്ങള്‍



           

ശ്രീദേവി അപ്പുകുട്ടന്‍ സാറിന്റെയും മാലതി ടീച്ചറുടെയും ഏക മകളാണ്.അവളുടെ കാമുകനായ ആശിഷ്‌ ഉദ്യോഗവിഷ്യാര്‍ത്ഥം മഹാനഗരത്തിലേക്ക് യാത്രയായപ്പോള്‍ വൈമനസ്യത്തോടെ അവളോട്‌ വിടപറഞ്ഞു.കോളേജ് വിലാസത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
അങ്ങനെയിരിക്കെ കത്തുകളുടെ ശൃംഖലപൊട്ടി. അവള്‍ കത്തയക്കാതെയായി. നീണ്ടു നിന്ന മൗനം. ആശിഷ് അവധിയെടുത്ത് നാട്ടിലേക്ക്‌.
അമ്മയോട് ചോദിച്ചപ്പോയാണ് അപ്പുകുട്ടന്‍ സാറിന്‍റെ ചരമവാര്‍ത്ത അറിഞ്ഞത്. ശ്രീദേവിയെ കാണാന്‍ ചെന്നു.
മാലതി ടീച്ചര്‍ ഇരിക്കാന്‍ പറഞ്ഞു.. തുടര്‍ന്ന് ബോംബെ വിശേഷങ്ങള്‍ ചോദിച്ചു. ദുഖാര്‍ത്തയായൊരു വിധവയെയാണ് ആശിഷ് പ്രതീക്ഷിച്ചത്‌.
പക്ഷെ , തെറ്റി .
“ഞങ്ങളെല്ലാം അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു ...” ആശിഷ് പറഞ്ഞു .
“ ഏതായാലും അദ്ദേഹം സ്വര്‍ഗത്തിലെക്കാണു പോയത്‌ . ആശുപത്രിയില്‍ പേരുകേട്ട ഡോക്ടര്‍മാരാണ് പരിശോധിച്ചതും ചികില്‍സിച്ചതും. അറുമുഖനാണ് പണം ചെലവാക്കിയത്‌. എല്ലാ പേപ്പറിലും ഫോട്ടോ ഉണ്ടായിരുന്നു.അറുമുഖനാ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്‌...” ടീച്ചര്‍.
അറുമുഖന്‍ ആരാ...ആശിഷിന്റെ സംശയം......
സുമുഖനും കരുത്തനുമായ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു .
“ ഇന്നെന്താ താമസിച്ചേ ?” ടീച്ചര്‍ ...
അപ്പോള്‍ ഇവന്‍ പതിവായി വരാറുണ്ട്.
“ജിമ്മില്‍ നിന്നും വരാന്‍ അല്‍പ്പം വൈകി.” അവന്‍.
“ഇരിക്കൂ.” ടീച്ചര്‍ .
“ശ്രീദേവി എവിടെ?”
ചോദ്യത്തില്‍ അവകാശധ്വനി.
“അകത്തുണ്ട്.” ടീച്ചര്‍
അവന്‍ അകത്തേക്ക്
“അതാണ് അറുമുഖന്‍ . എന്ത് നല്ല സ്വഭാവമാണന്നോ! ശ്രീദേവിയെ അറുമുഖന് വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു അപ്പുകുട്ടന്‍ സാറിന്‍റെ അവസാനത്തെ ആഗ്രഹം....”
ഇടിവെട്ടി ...പെട്ടന്ന് ആശിഷ്‌ അകത്തേക്ക് കുതിച്ചു . അറുമുഖന്റെ പൊട്ടിച്ചിരി കേട്ടു. ശ്രീദേവിയുടെ പുഞ്ചിരി.
“ നന്നായിരിക്കുന്നു ...” ആശിഷ്‌.
ശ്രീദേവി ഭയന്നു. അവന്‍ ആശിഷിനെ തുറിച്ചു നോക്കി .
ധൃതിയില്‍ ടീച്ചര്‍ വന്നു ആശിഷിനോട് ചോദിച്ചു “നിനെക്കെന്താ ഭ്രാന്താ...”
“ അതെ ഭ്രാന്ത്! ” ആശിഷ്‌ പറഞ്ഞു.
“പോ പുറത്ത്‌” ടീച്ചര്‍ കല്‍പ്പിച്ചു.
“അതിനു സമയമായില്ല”
“ഇവിടെ ചോദിക്കാനും പറയാനും ആളില്ല എന്നു കരുതിയോ?”
“വെറുതെ ബഹളം വെക്കണ്ട..”
“ നീ ആരാ ?” അറുമുഖന്‍ ചോദിച്ചു.
“ഒന്നാമന്‍” ആശിഷ്‌ അറിയിച്ചു.
“മനസ്സിലായില്ല”
“നിന്നെ ഇവള്‍ കാണുന്നതിനു മുമ്പേ ഒന്നാമന്‍...”
“ഒരു ഭാര്യ ഭര്‍ത്താവിനെ വഞ്ചിച്ചാല്‍ അതു പാപമാണ് . പക്ഷെ കാമുകിക്ക് അഭിരുചി മാറാം...”
ശ്രീദേവി ഇടപെട്ടു :
“ എന്നെ തെറ്റിദ്ധരിക്കരുത്...
ഞാന്‍....അച്ഛന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകയെന്നത് എന്‍റെ കടമയല്ലേ?”
“നിന്നോട് അച്ഛന്‍ ആവിശ്യപ്പെട്ടോ ഇവനെ വിവാഹം ചെയ്യാന്‍?”
“അത്...”
“ഇല്ല. അച്ഛന്‍റെ അവസാനത്തെ ആഗ്രഹമാണെന്ന് അമ്മ നുണ പറഞ്ഞു. നീ അത് വിശ്വസിച്ചു...”
ടീച്ചര്‍ കയര്‍ത്തു ..
“ഇവനെപിടിച്ചു പുറത്താക്കു...”
“പറഞ്ഞത്‌ കേട്ടല്ലോ ? വേഗം സ്ഥലം കാലിയാക്ക്...”
“ഇല്ലെങ്കിലോ...”ആശിഷ്‌ ..
“ എന്‍റെ പ്രകൃതം മാറും”
“ങാഹാ? എങ്കില്‍ അതൊന്നു കാണട്ടെ...”
പെട്ടന്ന് അറുമുഖന്‍ ആശിഷിന്റെ കരണത്തടിച്ചു. തല ചുറ്റുന്നതു പോലെ...
അവന്‍ ആശിഷിനെ പോതിരെതല്ലി. ആശിഷ്‌ വീണു പോയി .
“ ഞാനാണ്‌ ശരിക്കും അനുയോജ്യനെന്നു ഇപ്പോള്‍ മനസ്സിലായോ...?”
തെറിച്ചു വീണ ആശിഷിനെ വലിച്ചിഴച്ച് അറുമുഖന്‍ മുറ്റത്തേക്ക് തള്ളി. ആശിഷിന്റെ നെറ്റി പൊട്ടി ,
ബോധം നഷടപെടുമ്പോള്‍ ശ്രീദേവിയുടെ ശബ്ദം:
“ അമ്മക്കിഷ്ടമാണെങ്കില്‍ നമുക്ക്‌ അറുമുഖനെ അമ്മക്ക് ആലോചിച്ചാലോ?.....”

                                 ശഹദ്.സി