Wednesday, March 21, 2012

“കൊന്നപൂത്തപ്പോള്‍”


“കണ്ണുകളില്‍ ഇരമ്പുന്ന കര്‍ക്കിടകവുമായ്
അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു ....
പൊന്നു പോലെ നോക്കികൊള്ളാം
എന്ന് പറഞ്ഞിട്ട് .......
ഗദ്ഗദങ്ങളുടെ ചിതറിയ സിംഫണികള്‍
സങ്കടത്തിന്റെ അഗ്നിപര്‍വ്വതം
വൈതാളികത്യം നിറഞ്ഞ ഒരു ചിരിക്ക് പിന്നില്‍
അവളോടൊപ്പം വാതിലുകള്‍ അടഞ്ഞു ....
സൌഹ്രദത്തിന്റെ കാപട്യ ചൂതാട്ടം നടത്തി
കാമത്തിന്റെ വിഷയമ്പുകള്‍
ഓരോന്നായ് അവളിലേക്ക് തൊടുത്തു വിട്ടു
അവന്റെ സ്പര്‍ശനത്തെ അവള്‍ വിശ്വസിച്ചു
അവന്‍റെ സ്നേഹത്തിന്‍റെ ചൂടുപറ്റാന്‍ അവള്‍ ആഗ്രഹിച്ചു
പക്ഷെ അവന്‍ ആഗ്രഹിച്ചത്‌ അവളുടെ ശരീരത്തെ
ഉള്ളിലെ ശീല്‍ക്കാരങ്ങള്‍ക്കും ഗദ്ഗദങ്ങള്‍ക്കും
വെറുതെ കാവല്‍ നില്‍ക്കുമ്പോഴും
വിശപ്പിന്‍റെ സാഗരമിരമ്പുന്ന കുട്ടികള്‍ മാത്രമായിരുന്നു മനസ്സില്‍

“വിധിയുടെ ചതിയെന്ന കുഴിയില്‍ വഴുതി വീണ
വളഞ്ഞൊടിഞ്ഞ കാമിനിയുടെ
കഥനത്തിന്റെ കറുത്ത കഥ ”
കൊന്നപൂത്തപ്പോള്‍”
ചതിയെന്ന കോമാളി ചിരിച്ചു കാട്ടുമ്പോള്‍ കൂടെ ചിരിച്ചു
കൊക്രികള്‍ കാട്ടി തിരിഞ്ഞു നടക്കുക
“വിധി ചതിക്കും.......”   

2 comments: