Friday, December 2, 2011

നിനക്കായ്‌

          

The Greatest Pain In This World Is
The Departure Of Two Loving  Heart”
 
മഹത് വചനങ്ങള്‍ പകല്‍ പോലെ സത്യമാണ്
ഉറക്കം വരാത്ത രാത്രികളില്‍ ജാലകത്തിനരികെ
തൂമഞ്ഞു നിലാവില്‍ .....പിണക്കം വിട്ടൊഴിഞ്ഞ
നിന്റെ മുഖത്തിനുവേണ്ടി , ആ മന്ദഹാസത്തിനുവേണ്ടി
ഞാനിപ്പോഴും കാത്തിരിക്കുന്നു.
ഞാന്‍ ഓര്‍ക്കുന്നു ജൂണ്‍ 5 ലെ ആ പ്രഭാതം ....
ഉറ്റിറ്റുവീഴുന്ന മിഴിനീരുകളും ഞാനറിയുന്നു
നിന്‍റെ ഗദ്ഗദങ്ങള്‍ ...ഹൃദയതുടിപ്പുകള്‍ ...തേങ്ങലുകള്‍
എല്ലാം ഇപ്പോയും ഞാനറിയുന്നു.
നിര്‍മ്മലമായ പ്രണയത്തിന്‍റെ ശ്വാശ്വതമായ നിലനില്‍പ്പ്
ആഗ്രഹിക്കാത്തവരായിട്ട് ആരാണുള്ളത്‌ ....?
ഞാനും അത്ര മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ...
ബന്ധങ്ങള്‍ എളുപ്പം ഞെട്ടറ്റുവീഴുന്ന പുഷ്പത്തിന്
തുല്യമാണ്. വിടര്‍ന്നു നില്‍ക്കുമ്പോഴുള്ള ഭംഗി
ഞെട്ടറ്റു വീഴുമ്പോഴതിനില്ല......ഹൃദയ തന്ത്രികളില്‍
തട്ടിയൊഴുകിയ കണ്ണീര്‍ ചോലയില്‍ എന്റെ കാത്തിരിപ്പ്‌
ഒഴുകി പോകുമോ ? അതിന്‍റെ ഹുങ്കാര ശബ്ദത്തില്‍
നിന്നോടുള്ള എന്റെ സംഗീത സാന്ദ്രമായ പ്രണയം
ഇല്ലതായ്‌ മാറുമോ ? അറിയില്ല ....നിനക്ക് വേണ്ടിയുള്ള
കാത്തിരിപ്പും ...നിന്നോടുള്ള എന്‍റെ പ്രണയവും ...
എന്നെ നിന്നില്‍ നിന്ന് അടര്‍ത്തി
മാറ്റാന്‍ മറ്റാര്‍ക്കും പറ്റില്ലല്ലോ. നീ കേള്‍ക്കുന്ന
പാട്ടിന്‍റെ ഈണമാവാനും
ഏറ്റുവാങ്ങുന്ന പൂവിന്‍ സുഗന്ധമാവാനും , ഹൃദയത്തില്‍
കോറിയിട്ട വരികളാവാനും....
നിന്നിലലിയാനും ഞാന്‍ കൊതിച്ചു....
അത് തെറ്റല്ലന്ന് പറഞ്ഞതും നീ തന്നെയാണ്.
നിന്നിലെ പ്രണയം എന്നിലേക്ക് പകര്‍ന്നതും ഹൃദയം
ഒരു മയില്‍ പീലിക്കൊപ്പം വളര്‍ത്തിയതും നീയാണ് .
ഞാന്‍ ആദ്യമായും അവസാനമായും ആ ദയ കൈപറ്റിയതും
നിന്നില്‍ നിന്ന് തന്നെ!
മരണം മാറിടത്തില്‍ ഹാരമായ്‌ വരുന്ന നിശകളില്‍
സ്വപ്നത്തെ മറികടന്ന്, സ്നേഹത്തിന്‍റെ ആര്‍ത്തിയുമായ്
ഇനിയും ഒരിക്കല്‍ കൂടി എന്നിലേക്ക് മടങ്ങി വരിക.
ഹൃദയത്തെ നനുത്ത പാട്ടുമായ്‌ നീ മയങ്ങുക
പിന്നെ ഇനി ഒരിക്കലും ഉണരാന്‍ കഴിയാത്ത ഉറക്കത്തിലേക്ക്
പതിയെ ....പതിയെ......പതിയെ..... വീണ്ടും ഒരു
പുതിയ പ്രണയത്തിന്‍റെ വൃന്ദാവനം. അവിടെ
കര്‍ത്തവ്യങ്ങളില്ല , സ്വാര്‍ത്ഥതയില്ല , വ്യര്‍ത്ഥമോഹങ്ങളില്ല ....
അവിടെയുള്ളത് പ്രണയിച്ചു തീരാതെ മരിച്ചവരുടെ ആത്മാക്കളാണ്.
പിന്നെ അവിടെ ഞാനും നീയും മാത്രം ..........
കാറ്റിനോട് കിന്നാരം പറഞ്ഞും കരയെ
തഴുകിയുറക്കുന്ന ഓളങ്ങളെ
ചുംബിച്ചും നമുക്കായുള്ള ലോകം .....
ഉയര്‍ന്നു പറക്കാന്‍ ഒന്നിക്കാന്‍ വേറെ....വേറെ...
എന്നും നിനക്കായ്‌ സഖീ.......         

Wednesday, November 30, 2011

സമര്‍പ്പണം



സ്വപ്നവീഥിയിലെ
ഏകാന്തനിമിഷത്തില്‍ സഞ്ചരിക്കവേ ,
ഉണര്‍ന്നു ഞാന്‍ നിന്‍മൃദുസ്പര്‍ഷനമേറ്റ്.
നീയെന്നരികില്ലെങ്കിലും,
നിന്‍ സാമിപ്യം ഞാന്‍ അറിയുന്നു .
എത്രയോ നിമിഷങ്ങള്‍ നാമോരുമിചിരുന്ന്
സ്വപ്‌നങ്ങള്‍ നെയ്തു .
കൂട്ടുകാരി ,
നിന്മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
നിന്‍ചിരി കാണാന്‍ ഞാന്‍ കൊതിക്കുന്നു
നിന്റെ ജീവിതത്തിലെ നഷ്ടസ്വപ്നങ്ങളില്‍
ഞാന്‍ ദുഖിക്കുന്നു.
നിന്റെ ജീവിതത്തിലെ മധുരനിമിഷങ്ങളില്‍
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരി ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനിന്നറിയുന്നു
നിന്നോടൊത്തുള്ള നിമിഷം , ഞാന്‍ കൊത്തിവെച്ച –
കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു
ഈ ജന്മം എന്നില്‍  നിന്ന് മിന്നിമറഞ്ഞ നിനക്കായ്‌
ഒരായിരം സ്നേഹത്തോടെ   
സമര്‍പ്പിക്കുന്നിതായെന്‍ സ്വപ്‌നങ്ങള്‍ 

Tuesday, November 29, 2011

ആഷാഢം

ആഷാഢ മേഘങ്ങള്‍
യാത്രയായി
ആത്മാവില്‍ അനുരാഗ –
തീര്‍ത്ഥമാടി
       ഒരു കൊച്ചു സ്വപ്നത്തിന്‍
       തേരിലേറി
       പ്രിയസഖീ , നീവരു –
       പ്രേമ ഗീതമായ്‌.
പാലൊളി ചന്ദ്രിക –
പൂപോഴിക്കും
പൌര്‍ണ്ണമി രാവില്‍
തിരുനടയില്‍
      പാതിരാ പൂവിന്‍-
      സുഗന്ധമേറി
      ശാരികേ, നീ വരൂ
      താളമായി
ചിരകാല സ്വപ്‌നങ്ങള്‍ -
കൊണ്ട് തീര്‍ക്കാം
പ്രാണസഖി , നിനക്കൊരു –
മന്ദിരം ഞാന്‍.
      പ്രണയാര്‍ദ്രമായ് നീ-
      ഓടിയെത്തുമ്പോള്‍
      പ്രണയ പുഷ്പങ്ങളാല്‍
      മാല ചാര്‍ത്താം.......  

നക്ഷത്രങ്ങളുടെ ലോകത്തേക്ക്....



ഷാഫി പാടുകയാണ് . ആ കോളേജിലെ ഏറ്റവും നല്ല ഗായകനാണ് ഷാഫി. ഷാഫിയുടെ പാട്ടുകേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ആ പാട്ട് മിസ്നക്ക് മാത്രം കേട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല അവള്‍ ഓഡിറ്റോറിയം വിട്ട് ഓടി . പിന്നില്‍ നിന്നും ഫാത്തിമ വിളിച്ചു മിസ്നാ...നില്‍ക്കവിടെ ഞാനുമുണ്ട്. അവള്‍ പിന്നെയും ഓടി. പെട്ടെന്ന് ഒരലര്‍ച്ച കേട്ടു...മിസ്നാ നില്‍ക്കവിടെ...നിന്നോടാ പറഞ്ഞെ നില്‍ക്കാന്‍ ....ആ ശബ്ദം ഷാഫിയുടെതാണെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ കോളേജ് ലൈബ്രറിയുടെ മുന്നില്‍ തളര്‍ന്നിരുന്നു. അപ്പോയെക്കും ഷാഫിയും ഫാത്തിമയും അവിടെ എത്തിയിരുന്നു.
“നിനക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ പാടുന്നത് , നീ അല്ലാതെ പിന്നെ ആരാ എന്റെ പാട്ട് കേള്‍ക്കാന്‍.”
ഇതു കേട്ട ഫാത്തിമ പറഞ്ഞു...നിങ്ങളോട് അവള്‍ പറഞ്ഞിട്ടില്ലേ അവള്‍ക്കു നിങ്ങളെ ഇഷ്ടല്ലാന്നു...പിന്നെയും എന്തിനാ അവളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നത്.
നിനക്കറിയോ ഫാത്തിമ ഞാന്‍ എത്രമാത്രം അവളെ സ്നേഹിക്കുന്നു എന്ന്...ഇനി അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ..അവളില്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യാത്ത അവസ്ഥ...ഷാഫി ഇതു പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നതും കണ്ണുനിറയുന്നതും ഫാത്തിമ ശ്രദ്ധിച്ചു..ഷാഫി പറഞ്ഞു തീരും മുമ്പേ മിസ്ന പറഞ്ഞു.
“എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ ആയിരിക്കില്ല . നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നാല്‍ എന്റെ ശവമായിരിക്കും കാണുക”
അന്ന് കോളേജില്‍ വരുമ്പോള്‍ മിസ്നയുടെ മനസ്സ് മുഴുവന്‍ കോളേജില്‍ നടന്ന സംഭവങ്ങളായിരുന്നു. മിസ്ന ബസ്സ് വരുന്നു നീ കേറുന്നില്ലേ? അശ്വതിയുടെ ആ ചോദ്യമാണ് മിസ്നയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്‌.
“നീയാണ് ഷാഫിയെ കൊന്നത് . നീ കാരണമാണ് അവന്‍ ആത്മഹത്യ ചെയ്തത് . അവന്‍ മരിച്ചിട്ടിപ്പോള്‍ നിനക്ക് വല്ലതും നേടാന്‍ കഴിഞ്ഞോ?
അവനോട് അല്പം സ്നേഹം നിന്റെ മനസ്സിലുണ്ടായിരുന്നെങ്കില്‍ അന്ന് നീ അങ്ങനെ പറയുമായിരുന്നോ”?
ഫാത്തിമ നീയും കൂടി....അവനോട് എനിക്ക് സ്നേഹല്ല്യാന്നു മാത്രം പറയരുത്..ഷാഫി എന്നെ സ്നേഹിച്ചതിനെക്കാള്‍ പതിമടങ്ങ്‌ സ്നേഹിച്ചിരുന്നു ഞാന്‍ അവനെ. “എന്നിട്ട് നീ എന്ത് കൊണ്ട് എന്നോടു പോലും പറഞ്ഞില്ല. അവനെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നിനക്ക് വല്ലതും നഷ്ടമാവുമായിരുന്നോ” ഫാത്തിമ പൊട്ടിത്തെറിച്ചു ..!!!
നിനക്കറിയണോ ഫാത്തിമ എന്ത് കൊണ്ട് ഞാന്‍ ഷാഫിയെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നു ?
ഷാഫിയുടെയും എന്‍റെ ഇത്തയുടെയും വിവാഹം ഉപ്പയും അമ്മാവനും പണ്ടേ ഉറപ്പിച്ചതാണ് . എന്‍റെ ഇത്ത പഠിക്കാന്‍ കുറച്ച് പിന്നിലാണെങ്കിലും എന്നേക്കാള്‍ പതിമടങ്ങ്‌ സുന്ദരിയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടോ ഷാഫിക്കു ഇത്തയെ ഇഷ്ടമല്ലായിരുന്നു. എന്‍റെ ഇത്ത ഷാഫിയെ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു . ഷാഫി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവന്‍ ഇത്തയോടു ഒന്ന് മിണ്ടുക പോലുമില്ല , അവന്‍ എന്‍റെ അടുത്ത് വന്നു സംസാരിക്കും . ഇതൊന്നും ഇത്തക്ക് സഹിക്കില്ല .
എന്നോടു പലപ്പോഴും ഇത്ത പറയും നീയാണ് എന്നില്‍ നിന്നും ഷാഫിയെ അകറ്റുന്നത് . അവന്‍ എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. നീ ഒറ്റ ഒരുത്തി കാരണമാ അവന്‍ എന്നില്‍ നിന്നും അകലുന്നത്.. .... ഇതൊക്കെ ഇത്ത പറയുമ്പോള്‍ എനിക്ക് കരയാനെ കഴിഞ്ഞിട്ടുള്ളൂ ...
ഇപ്പോള്‍ എന്‍റെ ഇത്ത ഭര്‍ത്താവിന്‍റെ വീട്ടില്‍ സുഖമായി കഴിയുന്നു , എന്‍റെ ഇത്തക്ക് വേണ്ടിയായിരുന്നു ഞാന്‍ അവനില്‍ നിന്നും ഒഴിഞ്ഞുമാറിയത് അല്ലാതെ എനിക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. എന്‍റെ ഷാഫി ആകാശത്തില്‍ ഒരു നക്ഷ്ത്രമായ്‌ ഉദിക്കും.
ഞാനെന്നും ആ നക്ഷത്രത്തെ നോക്കിയിരിക്കും ആ നക്ഷത്രങ്ങളുടെ ലോകമാണ് എന്‍റെ ഷാഫിയുടെ ലോകം. ഞാനും ഒരിക്കല്‍ പോകും , ഷാഫിയുടെ അടുത്തേക്ക്‌. ആ നക്ഷത്രങ്ങളുടെ ലോകത്തേക്ക്....
പിന്നീടൊരു ജീവിതത്തെ പറ്റി ചിന്തിക്കാതെ മിസ്ന ഷാഫിയുടെ ലോകത്തേയ്ക്ക് പോകുന്നതിനായ്‌ ആ നാലുകെട്ടില്‍ കാത്തിരിക്കുന്നു ഇന്നും.......

Saturday, November 26, 2011

എന്‍ വേദനയാരറിവാന്‍



നിന്നെയും കാത്തു – നിന്‍
കാലൊച്ചയോര്തോര്‍ത്തു
നിമിഷത്തിന്‍ ചിരകിലി
ന്നേകാന്ത പഥിക ഞാന്‍
വേദന തിന്നു ഞാന്‍
നില്‍ക്കവെയരിയാതെ
നീ വരുമെന്നാശിക്കവേ
ആത്മാവിന്‍ നൊമ്പര
മറിയില്ലേ, നീയെന്‍റെ
അരികിലെക്കൊന്നു
വന്നെതുകില്ലേ..................
എരിയുന്ന തീ പോലെ
യെന്നുളം വേവുന്നു എന്നിട്ടും
നീയതു കാണ്‍മതില്ലേ.........
സാന്ത്വന വചസ്സുകള്‍
പരിഭവ ചിന്തുക്കള്‍
കേട്ടുമടുത്തു കിടപ്പില്‍ തന്നെ
ഇരുളും വെളിച്ചവും
മേല്‍ക്കുമേല്‍ വന്നു പോയ്‌
എല്ലാറ്റിനും സാക്ഷിയായ്‌ ഞാന്‍
കാറ്റോടു ചൊല്ലി
മഴയോട് ചൊല്ലി യെന്‍
കരളിന്‍റെ വേദനയാരറിയാന്‍
മാറോടു ചേര്‍ത്തു പുനര്‍ന്നെകില്‍ നീ
സാന്ത്വനമായിരം തന്നു വെങ്കില്‍
കാത്തു കിടക്കുന്നതത്രമേല്‍ ദുസ്സഹം
കൊണ്ടു പോകനമെന്നെ മരണ മേനി.........

ജീവിതം എന്നെ നോക്കി ചിരിക്കുന്നു

ഉരുകുന്ന ഹൃദയവുമായി...
കലങ്ങിയ കണ്ണുകളുമായ്
കരളലിയിപ്പിക്കുന്ന കദനവുമായ്‌ 
വിങ്ങിപ്പൊട്ടുന്ന മനസ്സുമായ്
ഞാന്‍ അലയുകയാണ്......
പക്ഷെ എനിക്കറിയില്ല ,
എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് ..
ഞാന്‍ എങ്ങോട്ട് പോകും ?

ജീവിതമേ നിനക്ക് വിട...
മുന്നില്‍ നടപ്പാത മാത്രം
പകലിലെ വെയിലിന്റെ ഇളം
ചൂടേറ്റ് രാത്രിയുടെ നേര്‍ത്തയാമങ്ങളില്‍
നിശബ്ദനായി
ഒരു പിടിവള്ളിക്കായി ഇപ്പോയും
ഞാന്‍ അലയുകയാണ് ...
ഒരു മാര്‍ഗം തേടി ....
ഒരു തണല്‍ തേടി.......