Thursday, March 22, 2012

“കൊന്നപൂത്തപ്പോള്‍” (ഭാഗം 2)




അവനെകുറിച്ചുള്ള അന്വേഷണത്തിന്‍റെ നാളുകള്‍ ...അവനെ കുറിച്ച്‌ അറിയാവുന്നതെല്ലാം അവള്‍ അറിഞ്ഞു...എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ..ഒരു ലേഡീസ്‌ ഹോസ്റ്റലില്‍ ഇതൊക്കെ തന്നെയാവും ചര്‍ച്ചകള്‍ ....അവന്‍ ഹാരിസ്‌.. നമ്മുടെ അസുര നായകന്‍.... അവളില്‍ എന്തുകൊണ്ട് ഹാരിസ്‌ നെ കുറിച്ചുള്ള ചിന്തകള്‍ക്ക് ബലമേകി...സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് വിദ്യ അഭ്യസിക്കാന്‍ ചേക്കേറിയപ്പോള്‍ തന്‍റെ ഉറ്റ സുഹ്രത്തിനെ നഷ്ടമായ മിത്രക്ക് ഹാരിസില്‍ ഒരു നല്ല കൂട്ടുകാരനുണ്ടെന്നു തോന്നിയിട്ടുണ്ടാവാം..
പക്ഷെ ഹാരിസില്‍ എന്ത് വികാരമാണ് അന്നുണ്ടായതെന്നു നമുക്ക് കാത്തിരുന്നു കാണാം...ആയിടെ ഹരിസുമായ്‌ അവള്‍ക്കു സംസാരിക്കേണ്ടി വന്നു...
അധ്യാപകര്‍ ആവിശ്യപെട്ടതനുസരിച്ച് ഒരു ബുക്ക്‌ വാങ്ങി തരുമോ എന്ന് അവള്‍ അവനോട് ചോദിക്കേണ്ടി വന്നു...എന്തുകൊണ്ട് അവള്‍ അവനോട് തന്നെ അത് ആവിശ്യപെട്ടു...അവനോട് സംസാരിക്കാന്‍ അവള്‍ ഒരു അവസരം തേടി നടക്കുകയായിരുന്നു...
അന്നെത്തെ ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോഴാണ് മിത്ര ഹരിസിനോട് ആദ്യമായ്‌ സംസാരിക്കുന്നെ....  “ഒരു ബുക്ക്‌ വാങ്ങി വരുമോ നാളെ...പൈസ നാളെ തരാം”
എന്‍റെ ക്ലാസ്സില്‍ പുതുതായി വന്ന കുട്ടി അല്ലെ...  ഹാരിസ്‌ പറഞ്ഞു...
ഹം...മിത്ര ഒന്ന് മൂളി....
ഞാന്‍ വാങ്ങിയിട്ട് വരാം....എന്നെ എങ്ങനെ അറിയാം...ഇത് ചോദിക്കുമ്പോള്‍ ഹാരിസ്‌ മറ്റുള്ളവര്‍ തന്നെ  ശ്രദ്ധിക്കുന്നു എന്നുറപ്പ് വരുത്തി...
കൂട്ടുകാര്‍ക്കു മുന്നില്‍ ഒരു രാജാവിനെ പോലെ അവന്‍ അഹങ്കരിച്ചു നടന്നു....എന്തിന്..?
വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്ദരിയാക്കി . ഈ ക്ലാസ്സില്‍ എത്തിയതില്‍ പിന്നെയാണ്  അവള്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സംസാരിക്കുന്നതും . അത് ഇത്രയും  നൊമ്പരമാകുമെന്നോ അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷങ്ങളാകുമെന്നോ  അവള്‍ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു അപ്പോള്‍.
നാട്ടിലെ അവളുടെ ആത്മമിത്രമായ രാജേഷ്നെ അവള്‍ അവനില്‍ കണ്ടു....എന്നതാണ് ശരി.
പിറ്റേ ദിവസം ബുക്കുമായി വന്ന ഹാരിസ്‌ മിത്രയുടെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല...പകരം അവന്‍ കുറച്ചു നേരം അവളോട സംസാരിച്ചു....സംസാരത്തിനിടയില്‍ ഹാരിസിന്റെ ശ്രദ്ധ മിത്രയുടെ കണ്ണിലായിരുന്നു...ഒടുവില്‍ ഹാരിസ്‌ അവളുടെ നമ്പര്‍ ചോദിച്ചു...മിത്രയുടെ മറുപടി ഇതായിരുന്നു...ഇയാള്‍ക്കെന്തിനാ എന്‍റെ നമ്പര്‍....?
കോളേജില്‍ വെച്ച് ഏതൊരു പെണ്ണിനെ പരിജയപെട്ടാലും ഇന്നാദ്യം ചോദിക്കുന്നത് പേരല്ല...നമ്പരാണ് അല്ലെ..? കാലം പോയ ഒരു പോക്കെ...!!
“ചുമ്മാ ചോദിച്ചതാ....ആ ബുക്കിന്റെ പിന്നില്‍ എന്‍റെ നമ്പര്‍ ഞാന്‍ കുറിച്ചിട്ടുണ്ട് ..എന്തേലും ആവിശ്യം വന്നാ വിളിക്കാം...കേട്ടോ മടിക്കണ്ട...”
അതിന് ഇയാളോട് എന്തേലും സഹായം ചോദിച്ചാലും ഇയാള് പൈസ വാങ്ങില്ലല്ലോ...അതുകൊണ്ട് വേണ്ട...മിത്ര പറഞ്ഞു...
അയ്യോ ഞാന്‍ അങ്ങനെ എല്ലാത്തിനും കാശു..വാങ്ങാതിരിക്കാന്‍ അംബാനിയുടെ മോന്‍ ഒന്നും അല്ല....(തുടരും)

Wednesday, March 21, 2012

“കൊന്നപൂത്തപ്പോള്‍” (ഭാഗം 1)


അവള്‍ മിത്ര . എന്‍റെ കഥാനായിക ഒരു സാങ്കല്‍പ്പിക കഥാപാത്രം അല്ല ഞാന്‍ സൃഷ്ടിചെടുത്തതുമല്ല , എന്നെ സ്വാധീനിച്ച കണ്ടു മറന്ന മുഖങ്ങളിലൊന്നായിരുന്നു അത്.
എന്നാണ് അവള്‍ എന്‍റെ തൂലികയുടെ മുള്‍മുനയില്‍ വന്നുപെട്ടത് എന്ന് എനിക്കറിയില്ല..പക്ഷെ അവളുടെ ജീവിതകഥയുടെ ഒരു ഭാഗം മാത്രം കണ്ടറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു ജീവിത കഥ...
ഹാരിസ്‌ ആരായിരുന്നു അവള്‍ക്കു ...അറിയില്ല ഉത്തരമില്ലാത്ത ഒരു സമസ്യയായ്‌ ഇന്നു എന്നിലും ആ ചോദ്യം ഉയരുന്നു...മിത്രയുടെ ജീവിതം എഴുതപെടുകയാണ് ..ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുണ്ടാവും.
മിത്രാ ഹാരിസ്‌ അങ്ങനെ ഒരിക്കലും എഴുതപെടുകയില്ല ...എന്നുറപ്പ്...
ആ ജീവിതത്തിലെ ഒരു കഥാപാത്രമായത് കൊണ്ടാവാം എനിക്ക് ഇങ്ങനെ ഒരു ഉറപ്പു നല്‍കാന്‍ പ്രേരണ ആയത് ...!
ഒരു കലാലയ വര്‍ഷത്തിന്‍റെ തുടക്കം . ക്യാമ്പസ്‌ ഇടനാഴികളിലേക്ക് നടന്നു നീങ്ങുന്ന പുതിയ മുഖങ്ങള്‍ പുതിയ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ എത്തിയ പുതിയ വസന്തം . കോളേജ് ഇടനാഴികളിലൂടെ കൂട്ടുകാരുടെ കലപിലകളിലൂടെ അവള്‍ മിത്ര മെല്ലെ നടന്നു വരികയാണ് ...തന്നെ എല്ലാരും ശ്രദ്ധിക്കണം എന്ന ആഗ്രഹം ഏതൊരു പെണ്ണിനെയും പോലെ അവള്‍ ഉള്ളിലൊതുക്കിയും...താന്‍ ആരെയും ശ്രദ്ധിക്കുന്നില്ല എന്ന ഭാവം പുറത്തു കാട്ടിയും അവള്‍ നടന്നു ...
വരാന്തയുടെ എതിര്‍ ഭാഗത്തെ മുഖങ്ങള്‍ക്കിടയില്‍ തന്നെ നോക്കി ചിരിക്കുന്ന ഒരു മുഖം അവള്‍ കണ്ടു...തന്റെ ഉള്ളില്‍ ഒരു പുഞ്ചിരി ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ അവള്‍ നടന്നു ..എതിരെ വരുന്ന കണ്ണുകള്‍ തന്നെ വല്ലാതെ വലിക്കുമെന്നു അവള്‍ക്കു തോന്നി...തിരികെ നോക്കണമെന്ന മോഹം..ഉള്ളിലുണ്ടെങ്കിലും മിത്ര തന്നെ നിയന്ത്രിച്ചു എന്നാ ഒരു വികാരത്തെ മിത്ര പുറമേ ഉള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം മറച്ചു വെച്ചു.
പുറം ലോകത്തിനു പിടി കൊടുക്കാത്ത..വികാരങ്ങള്‍ എന്നും അവളുടെ ശാപമായിരുന്നു..അതുകൊണ്ട് തന്നെ ആര്‍ക്കും അവളെ മനസിലായില്ല....!
ക്ലാസ്സ്‌ റൂമിലെ പരിചയപെടലുകളുടെ തിരക്കിലും മിത്രയുടെ മനസ്സ് തന്നെ നോക്കി ചിരിച്ച ആ കണ്ണുകളെ തിരയുകയായിരുന്നു ...ആരാണ് അവന്‍..എന്തിനായിരിക്കും എന്നെ നോക്കി ചിരിച്ചത്...ഈ ചോദ്യങ്ങള്‍ അവളെ വല്ലാതെ ശല്യപെടുത്തി....തന്‍റെ ജീവിതം ഹോമിക്കാന്‍ വന്ന അസുരനെയാവള്‍ തേടുന്നത് എന്ന് അറിഞ്ഞില്ല....എന്ന് പറയുന്നതാവും സത്യം...
പുറത്തു നടന്നു നീങ്ങുന്ന ഓരോ മുഖങ്ങളിലും അവള്‍ ആ മുഖത്തെ തിരഞ്ഞു , ഒരു വട്ടം കൂടി കണ്ടിരുന്നെങ്കില്‍ ..മറ്റൊന്നിനും അല്ല...ഒരു സൌഹ്രദം അത് ആഗ്രഹിക്കാമല്ലോ...അവളുടെ മനസ്സില്‍ അവള്‍ മന്ത്രിച്ചു..എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു ...
പിന്നെ പുതിയ കൂട്ടുകാരുടെ സംഭാഷണങ്ങള്‍ അവരുടെ വിശേഷങ്ങള്‍ അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു വീണു...
എല്ലാവര്ക്കും അറിയുന്ന പോലെ ഒരു ക്യാമ്പസില്‍ പല ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉണ്ടാവും... മിത്രയും അവള്‍ തേടുന്ന ആ കണ്ണുകളും..തമ്മിലുള്ള അകലം കൂടാന്‍ അത് കാരണമായി. പക്ഷെ വിധി വീണ്ടും..അവള്‍ക്കു വിനയായി താല്‍ക്കാലികമായി എന്ന് പറഞ്ഞു അധ്യാപകര്‍ മിത്രയെയും ഒരു സംഘം കുട്ടികളെയും മറ്റൊരു ക്ലാസ്സ്‌ റൂമിലേക്ക്‌ മാറ്റി. പക്ഷെ കൂടുമാറ്റി കെട്ടിയ പശുക്കളെ പോലെ എല്ലാവരും അസ്വസ്ഥരായി നില്‍ക്കുമ്പോഴും മിത്ര ആ കണ്ണുകളെ തേടുകയായിരുന്നു...നിരാശയായിരുന്നു ഫലം ...
വീണ്ടുമൊരു പ്രഭാതം സജീവമായ ഇടനാഴികളിലൂടെ വീണ്ടും മിത്ര ആ കണ്ണുകള്‍ കണ്ടു...അവന്‍ അവളെ നോക്കി ചിരിച്ചു...അവള്‍ അത് ആഗ്രഹിചിരുന്നതുകൊണ്ട് ചിരിക്കണോ വേണ്ടയോ...എന്ന ചിന്ത അവളുടെ..മനസ്സിനെ അസ്വസ്തമാക്കിയില്ല, അവന്‍ അവളുടെ അടുത്തെത്തി...അവന്‍റെ വിരലുകള്‍ അവളുടെ വിരലുകളെ സ്പര്‍ശിച്ചു...അവള്‍ നടന്നു നീങ്ങി..മിത്ര എന്താണ് സംഭവിച്ചത് എന്നറിയാതെ വീണ്ടും വീണ്ടും അതോര്‍ക്കാന്‍ ശ്രമിച്ചു...അങ്ങനെ ഒരു സ്പര്‍ശം അവള്‍ക്കു കിട്ടിയത്‌...തന്‍റെ പ്രിയപെട്ടവനില്‍ നിന്ന് മാത്രം...ആരാണാ പ്രിയപെട്ടവന്‍...ഈ കഥയില്‍ അയാളുടെ വേഷം എന്ത്...?
                                    (തുടരും......). 

“കൊന്നപൂത്തപ്പോള്‍”


“കണ്ണുകളില്‍ ഇരമ്പുന്ന കര്‍ക്കിടകവുമായ്
അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു ....
പൊന്നു പോലെ നോക്കികൊള്ളാം
എന്ന് പറഞ്ഞിട്ട് .......
ഗദ്ഗദങ്ങളുടെ ചിതറിയ സിംഫണികള്‍
സങ്കടത്തിന്റെ അഗ്നിപര്‍വ്വതം
വൈതാളികത്യം നിറഞ്ഞ ഒരു ചിരിക്ക് പിന്നില്‍
അവളോടൊപ്പം വാതിലുകള്‍ അടഞ്ഞു ....
സൌഹ്രദത്തിന്റെ കാപട്യ ചൂതാട്ടം നടത്തി
കാമത്തിന്റെ വിഷയമ്പുകള്‍
ഓരോന്നായ് അവളിലേക്ക് തൊടുത്തു വിട്ടു
അവന്റെ സ്പര്‍ശനത്തെ അവള്‍ വിശ്വസിച്ചു
അവന്‍റെ സ്നേഹത്തിന്‍റെ ചൂടുപറ്റാന്‍ അവള്‍ ആഗ്രഹിച്ചു
പക്ഷെ അവന്‍ ആഗ്രഹിച്ചത്‌ അവളുടെ ശരീരത്തെ
ഉള്ളിലെ ശീല്‍ക്കാരങ്ങള്‍ക്കും ഗദ്ഗദങ്ങള്‍ക്കും
വെറുതെ കാവല്‍ നില്‍ക്കുമ്പോഴും
വിശപ്പിന്‍റെ സാഗരമിരമ്പുന്ന കുട്ടികള്‍ മാത്രമായിരുന്നു മനസ്സില്‍

“വിധിയുടെ ചതിയെന്ന കുഴിയില്‍ വഴുതി വീണ
വളഞ്ഞൊടിഞ്ഞ കാമിനിയുടെ
കഥനത്തിന്റെ കറുത്ത കഥ ”
കൊന്നപൂത്തപ്പോള്‍”
ചതിയെന്ന കോമാളി ചിരിച്ചു കാട്ടുമ്പോള്‍ കൂടെ ചിരിച്ചു
കൊക്രികള്‍ കാട്ടി തിരിഞ്ഞു നടക്കുക
“വിധി ചതിക്കും.......”   

Sunday, March 18, 2012

എന്‍റെ മാത്രം --------?


   
ചിതറി  തെറിക്കുന്ന ജീവിതത്തില്‍
സ്നേഹത്തിനും ഓര്‍മ്മകള്‍ക്കും മരണമില്ല
അര്‍ദ്ധ യാമിനിയുടെ നിശബ്ദതയില്‍
പാലൊളി വിതറുന്ന പൊന്‍ താരമേ ...
നിന്നെ ഞാന്‍ മാടി വിളിക്കുന്നു
ചടുല താളങ്ങള്‍ വേട്ടയാടുമ്പോള്‍
സ്നേഹത്തിന്റെ തിരിനാളങ്ങള്‍ എനിക്കെകാന്‍
എന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍
നീ വരില്ലേ .....?
കാണാന്‍ കൊതിച്ച നേരത്തൊന്നും നീയെന്റെ
അരികിലെത്തിയില്ലല്ലോ ....?
എന്‍ മിഴി നിറഞ്ഞൊഴുകിയ നൊമ്പരങ്ങള്‍
നീയെന്തേ കണ്ടില്ല!
ആത്മാവിന്‍ ചൂളയില്‍ നിന്നോര്‍മ്മ
ഒരു ചെറു നാളമായ് പടരുന്നു
 നീറിപിടയുമെന്‍ നെഞ്ചിലെ
വിശ്വാസങ്ങളില്‍ താളമായ് നിന്‍ ഓര്‍മ്മകള്‍
അറിയുന്നുവോ ...? നീയെന്‍ നൊമ്പരം
ആരും അറിയാതെന്‍ ഉള്ളം കാത്തുവെച്ച
മുറിപ്പാടുകള്‍ ഉള്ളിന്റെ ഉള്ളിലായ്
നിനക്കായ്‌ തീര്‍ത്തൊരു സ്വപ്നലോകത്തേക്ക്
നീ വരിക ...ഒരു തണലായ്‌ എന്നെ തഴുകുക
നിറയുമെന്‍ ഉള്ളില്‍ സ്നേഹം കൊതിക്കുന്നു
നിനക്കായ്‌ പകരുവാന്‍
ഹൃദയം കൊതിക്കുന്നു പെയ്തിരങ്ങുവാന്‍
നിന്നിലേക്ക് ഒരു നനുത്ത മഴയായ്‌ ....   

Monday, February 13, 2012

നൊമ്പരം

 
ഇരുള്‍ നിറഞ്ഞൊരെന്‍ ഹൃദയത്തില്‍ 
കൈത്തിരിവെട്ടമായ് നീ വന്നു 
നീയെന്‍ മനസ്സില്‍ സ്വപ്നത്തിന്‍ 
ഏഴു നിറങ്ങളെ തട്ടിയുണര്‍ത്തി 
എന്‍റെ ഏകാന്തതക്ക് വിരാമമിട്ട് 
നിന്‍റെ സന്ദേശങ്ങളെന്നെ തേടിയെത്തി 
എന്‍റെ സ്വപ്നങ്ങളില്‍ രാജകുമാരിയായി 
നീയെന്നും നിറഞ്ഞു നിന്നു 
എന്‍റെ സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍
ചിത്രശലഭങ്ങളായി പാറികളിച്ചു.
ജീവിതാന്ത്യം വരെ നിന്‍റെ
സാമിപ്യം കൊതിച്ചു ഞാന്‍
പക്ഷെ ഇടയ്ക്കെപ്പോഴോ
നീയെന്നില്‍ നിന്നും അകലാന്‍ തുടങ്ങി
എവിടെയാണ് എനിക്ക് പിഴച്ചത് ?
ആര്‍ക്കാണ് തെറ്റിയത് ? അറിയില്ല..
നിന്‍റെ അകല്‍ച്ചയെന്നെ
മരണമെന്തെന്നറിയിച്ചു
എങ്കിലും പ്രതീക്ഷ നശിക്കാതെ
എന്‍റെ മനസ്സ് നിന്നോട് കേഴുന്നു
എന്നെ തീരാദുഖത്തിലേക്ക് തള്ളിയിട്ടു
നീ അകന്നു പോവല്ലേ പ്രിയേ..... 

Wednesday, December 21, 2011

മടക്കം


    
കൊഴിയും പൂവിന്‍ വേദന
മായാന്‍ പോകും മഴവില്ലിന്റെതു പോലെ ;
കൊഴിയരുതേ...മായരുതേ...
മനമോ കൊഞ്ചിക്കുഴയുന്നു .
അല്ലയോ മനമേ , നീയെന്തു കരുതി ?
കൊഴിയാതിരിക്കാന്‍ ആവില്ലെനിക്ക്,
മായാതിരിക്കാനും അറിയില്ലെനിക്ക്
ഇന്നെന്‍ വാഴ്വ് , നാളെ മറ്റൊരാള്‍ക്ക്‌,
ഭൂമിയില്‍ ശാശ്വതമെന്നൊന്നില്ല .
അറിഞ്ഞു നാം വഴി മാറി നിന്നില്ലെങ്കില
തൊരു ദിനമാം വേര്‍പാടായീടും
സമയമായെങ്കില്‍
ലോകം വെടിഞ്ഞ് പോകേണം നാം
മെല്ലെ മെല്ലെ കൊഴിഞ്ഞു മാഞ്ഞിടാം
അതുവരെ ചിരിക്കാം പൂവേ ....
മഴവില്ലേ നമുക്ക്‌ ......  

Monday, December 19, 2011

വീണ്ടും ഒരു പുതുവര്‍ഷം.......!




അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു . പതിവിലും നേരത്തെ അവന്‍ ഉറങ്ങാന്‍ കിടന്നു . പിറ്റേന്ന് പുതുവര്‍ഷം പിറക്കുകയാണ്. പക്ഷെ എന്തുകൊണ്ടെന്നറിയില്ല ഉറക്കം അവന്റെ കണ്ണുകളെ തലോടിയതെ ഇല്ല. അവന്‍റെ മനസ്സ് ജീവന്‍ വെടിഞ്ഞ ആത്മാവിനെ പോലെ ഏതോ അഗാധതയില്‍ അലയുകയായിരുന്നു . മറക്കാനാവാത്ത പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ .പുതു വര്‍ഷത്തില്‍ ഇനി നല്ലതെന്നു തോന്നുന്നതെ ചെയ്യൂ എന്നാ പ്രതിഞ്ജയോടെ കണ്ണടച്ച് കിടന്നു. എങ്കിലും മനസ്സിന്റെ ഓരോ കോണിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആ കുഞ്ഞു മാലാഖയുടെ മുഖം മാത്രമായിരുന്നു. അവള്‍ ഷാനി , കോളേജ് ജീവിതത്തിന്‍റെ തുടക്കത്തില്‍ എപ്പോഴോ തളിരിട്ട പ്രണയം , എല്ലാം ദൈവ നിശ്ചയം പോലെ നടക്കും എന്നതില്‍ സംശയമില്ല എന്നാലും.....
എന്തെന്നറിയില്ല രാവിലെ കിളികളുടെ കോലാഹലം കേട്ട് പെട്ടന്ന് ഉണര്‍ന്നു
അല്ലെങ്കില്‍ അതൊന്നും കേള്‍ക്കാറില്ല ,കേട്ടാല്‍ തന്നെ ഒന്നുകൂടെ പുതപിട്ടു മൂടുക പതിവാണ് . പുതുവര്‍ഷത്തിലെ ഒന്നാം ദിവസമാണല്ലോ , ഇന്ന് നേരത്തെ ക്ലാസ്സില്‍ പോവണം എന്നത്തേയും പോലെ ആയാല്‍ ശെരിയാവില്ല.അവന്‍ മനസ്സില്‍ ഉറപ്പിച്ചു സമയം ആരെയും കാത്തു നില്‍ക്കില്ലല്ലോ . അത് പോലെ തന്നെ അവനെയും സമയം പറ്റിച്ചു . പല സൈഡ് ബിസിനെസ്സും കഴിഞ്ഞു ക്ലാസ്സില്‍ എത്തിയപ്പോള്‍ വീണ്ടും വൈകി .
എന്ത് ചെയ്യാന്‍ രാവിലെ സ്വന്തമായി തേച്ചു മിനുക്കിയ , അല്ലാതെ ഇത് ചെയ്യനാരുണ്ട്? പുതിയ ഡ്രസ്സ്‌ എല്ലാം വിയര്‍പ്പില്‍ കുളിച്ചിരുന്നു .ഭാഗ്യത്തിന് സര്‍ ഒന്നും പറഞ്ഞില്ല . നേരെ പോയി ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു കുളിര്‍ തെന്നല്‍ തലോടിയ പോലെ .അവനതു മുഴുവന്‍ ആസ്വദിക്കാനായി ഷര്‍ട്ട്‌ ഒന്ന് കുടഞ്ഞ ശേഷം ഒന്ന് കൂടെ നീങ്ങിയിരുന്നു .കാറ്റിന്റെ താളത്തില്‍ സ്വയം മറന്നിരിക്കാന്‍ കൊതിയുണ്ട്....പക്ഷെ..ക്ലാസ്സില്‍ കണക്ക് അരങ്ങു തകര്‍ക്കുകയാണ് .അവന്‍ ക്ലാസ്സ്‌ ഒട്ടാകെ ഒന്ന് കണ്ണോടിച്ചു .ഷാനി വന്നിട്ടില്ല ഇപ്പോള്‍ വരുമായിരിക്കും . അവന്‍റെ ഷാനി അതീവ സുന്ദരി ആയിരുന്നു . മുഖം പോലെ കളങ്കമില്ലാത്ത മനസ്സും വളരെ സുന്ദരം . വിടര്‍ന്ന നീല കണ്ണുകളും ചിരിക്കുമ്പോള്‍ മാത്രം തെളിയുന്ന നുണകുഴികളും അവളെ കൂടുതല്‍ സുന്തരിയാക്കുന്നു. ഈ ക്ലാസ്സില്‍ എത്തിയപ്പോഴാണ് അവന്‍ ആദ്യമായി ഇങ്ങനെ ഒരാളെ പരിചയപെടുന്നതും സ്നേഹിക്കുന്നതും . അത് ഇത്രയും മധുരമുള്ള നൊമ്പരമാകുമെന്നോ സുഖാനുഭൂതിയുടെ നിമിഷങ്ങളാകുമെന്നോ ഓര്‍ത്തതേയില്ല. മനസ്സിന്‍റെ സുഖ ദുഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് നിഴലിക്കുമായിരുന്നു.അവനെ സംബന്ധിച്ച് ഏകാന്തധയുടെ വിരസത ഒഴിവാക്കാന്‍ അത് വളരെ സഹായിച്ചു.
പെട്ടെന്ന് വാതിലിനടുത്ത് ഒരു കാല്‍ പെരുമാറ്റം.അവന്‍ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി . പക്ഷെ അത് പ്രിന്‍സിപ്പല്‍ ആയിരുന്നു ,ടൂറിനെ കുറിച്ച് പറയാന്‍ വന്നതായിരുന്നു, ഛെ കഷ്ടമായി പോയി...ഇനി വരുമോ ആവോ?ഒന്നും പറഞ്ഞില്ലല്ലോ അവന്‍ മനസ്സിലോര്‍ത്തു...വീണ്ടും ശബ്ദം കേട്ടപ്പോള്‍ അവന്‍ തിരിഞ്ഞില്ല , എന്നാല്‍ അത് അവളായിരുന്നു .എന്നും പുഞ്ചിരിയോടെ കാണാറുള്ള മുഖത്തിന്‌ ഇന്നെന്തോ ഭാവമാറ്റമുണ്ടെന്നുള്ളത് പിന്നീടാണവന്‍ ശ്രദ്ധിച്ചത്. വിടര്‍ന്ന കണ്ണുകള്‍ രണ്ടും പെയ്യാന്‍ വന്ന മേഘങ്ങളേ പോലെ കനത്തു നില്‍ക്കുകയാണ് . എന്തോ സംഭവിച്ചിട്ടുണ്ട് .ചോദിക്കണമെങ്കില്‍ ഇനി ഇടവേള ആവണം . അതുവരെ കാത്തിരിക്കുക തന്നെ അല്ലാതെന്താ . അവന്‍ വാച്ചിലേക്ക് നോക്കി , അതിലെ സൂചികള്‍ക്ക് തീരെ വേഗതയില്ലാത്തത് പോലെ തോന്നി . പല ചിന്തകളും മനസ്സിലേക്ക് ഊളിയിടുന്നതിനിടക്കെപ്പോഴോ ഫസ്റ്റ് പീരീഡ്‌ കഴിഞ്ഞതു അവന്‍ അറിഞ്ഞതെഇല്ല. ഇപ്പോള്‍ അവളുടെ മുഖം പെയ്തോഴിഞ്ഞ വാനം പോലെ തെളിഞ്ഞിട്ടുണ്ട്. അവന്‍ ആദ്യത്തെ ഷാനി തന്നെ ആയിരിക്കുന്നു . ദുഖം സ്വയം സൂക്ഷിക്കുന്നതിനെക്കാളും നല്ലത് ആരോടെലും പറയുന്നതാ...രണ്ടാളുടെയും കണ്ണുകള്‍ പെട്ടന്നാനുടക്കിയത്. അപ്രതീക്ഷിതം , എല്ലാം ദൈവത്തിന്റെ കളി . ഒരു പുഞ്ചിരിയോടെ അവര്‍ പലതും കൈമാറി . എങ്കിലും അവന്റെ മനസ്സ് ഉരുകുകയായിരുന്നു എന്തിനെന്നറിയാതെ......
ഒരു വിധം തള്ളി നീക്കി ആ പിരീടും കഴിഞ്ഞു ....ഇടവേള ആയി അവന്‍ പെട്ടന്ന് തന്നെ ഷാനിയുടെ അടുത്തെത്തി പതുക്കെ ചോദിച്ചു....എന്താ ഷാനി നീ വന്നപ്പോള്‍ നിന്റെ മുഖത്തിനൊരു വാട്ടം ..എന്ത് പറ്റി ?
അവള്‍ പറഞ്ഞു ഒന്നുമില്ലട....ചെറിയൊരു പ്രശ്നം അത്രമാത്രമേ ഉള്ളു , അവന്‍ കെഞ്ചി ,ഷാനി ഒരു ദീര്‍ഘനിശ്വാസതിനു ശേഷം പറഞ്ഞു ‘ ഞാന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത് . അല്ലെങ്കില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ആവുമായിരുന്നു ..അല്ലേല്‍...അങ്ങ് ദൂരെ....എന്തുണ്ടായി ? മുഴുവന്‍ പറയു ..വേഗം അവനു ആകാംഷയേറി “ ഞാന്‍ നേരം വൈകിയപ്പോള്‍ പെട്ടന്ന് റോഡ്‌ ക്രോസ് ചെയ്യുകയായിരുന്നു പെട്ടന്ന് പിന്നില്‍ നിന്നും ആരോ ഒറ്റ വലി പിറകിലേക്ക് നോക്കുമ്പോള്‍ എന്റെ തൊട്ടു മുന്നില്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ്‌ നില്‍ക്കുന്നു . മരണത്തില്‍ നിന്നും എന്നെ രക്ഷിച്ചവരോട് നന്ദി പറയാനായി പിന്നിലേക്ക്‌ നോക്കിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു കുറെ കാറുകളും ബൈക്കുകളും അല്ലാതെ . ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി . പിന്നെ എല്ലാം ദൈവത്തിന്റെ കൈകളണെന്നുള്ള ചിന്തയോടെ ഇങ്ങോട്ട് പോന്നു “...അവള്‍ പറഞ്ഞൊപ്പിച്ചു .
“വളരെ ശ്രദ്ധയോടെ വേണ്ടേ ഷാനി റോഡിലൂടെ നടക്കാന്‍ “അവന്‍ ഉപദേശ സ്വരത്തില്‍ പറഞ്ഞു ..”അത് പോട്ടെ സംഭവിക്കാനുള്ളത് ഇപ്പോഴും സംഭവിക്കും “ അതാണ്‌ പ്രകൃതി നിയമം , ഇപ്പോള്‍ അതൊന്നും വെറുതെ ആലോചിക്കേണ്ട ....”ഹാപ്പി ന്യൂ ഇയര്‍” ഷാനി അത് പറഞ്ഞപ്പോഴാ അവനു ശെരിക്കും ബോധം വന്നത് ...അവനൊന്നു നാണിച്ചു . കാരണം ഞാനിതവളോട് പറയണമായിരുന്നു സാരമില്ല ..ആദ്യം ഞാനവള്‍ക്ക് ....”ഹാപ്പി ന്യൂ ഇയര്‍” എന്ന് എസ്.എം.എസ് അയച്ചിരുന്നല്ലോ അതുമതി സമാധാനം . ഒരു പെരുമഴ പെഴ്ത് ചോര്‍ന്ന അതേ അനുഭവമായിരുന്നു അവനപ്പോള്‍ .ഹൃദയവും ശരീരവും വളരെ തണുക്കുന്നത് അവനറിഞ്ഞു .എന്നെ ഉറ്റവരെക്കാള്‍ സ്നേഹിക്കാന്‍ ഒരാളുണ്ടല്ലോ എന്നോര്‍ത്ത് അവന്‍ പുഞ്ഞിരിച്ചുകൊണ്ട് തിരിച്ചു വിഷ് ചെയ്തു ....
                          ‘ഹാപ്പി ന്യൂ ഇയര്‍’
ഈ പുതുവര്‍ഷത്തിന്റെ തുടക്കം ഇങ്ങനെയുമാകട്ടെ.............