Wednesday, November 30, 2011

സമര്‍പ്പണം



സ്വപ്നവീഥിയിലെ
ഏകാന്തനിമിഷത്തില്‍ സഞ്ചരിക്കവേ ,
ഉണര്‍ന്നു ഞാന്‍ നിന്‍മൃദുസ്പര്‍ഷനമേറ്റ്.
നീയെന്നരികില്ലെങ്കിലും,
നിന്‍ സാമിപ്യം ഞാന്‍ അറിയുന്നു .
എത്രയോ നിമിഷങ്ങള്‍ നാമോരുമിചിരുന്ന്
സ്വപ്‌നങ്ങള്‍ നെയ്തു .
കൂട്ടുകാരി ,
നിന്മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
നിന്‍ചിരി കാണാന്‍ ഞാന്‍ കൊതിക്കുന്നു
നിന്റെ ജീവിതത്തിലെ നഷ്ടസ്വപ്നങ്ങളില്‍
ഞാന്‍ ദുഖിക്കുന്നു.
നിന്റെ ജീവിതത്തിലെ മധുരനിമിഷങ്ങളില്‍
ഞാന്‍ സന്തോഷിക്കുന്നു.
കൂട്ടുകാരി ,
നീയരികിലില്ലെങ്കിലും നിന്നെ ഞാനിന്നറിയുന്നു
നിന്നോടൊത്തുള്ള നിമിഷം , ഞാന്‍ കൊത്തിവെച്ച –
കല്‍വിളക്ക്‌ പോല്‍ മനസ്സില്‍ സൂക്ഷിക്കുന്നു
ഈ ജന്മം എന്നില്‍  നിന്ന് മിന്നിമറഞ്ഞ നിനക്കായ്‌
ഒരായിരം സ്നേഹത്തോടെ   
സമര്‍പ്പിക്കുന്നിതായെന്‍ സ്വപ്‌നങ്ങള്‍ 

Tuesday, November 29, 2011

ആഷാഢം

ആഷാഢ മേഘങ്ങള്‍
യാത്രയായി
ആത്മാവില്‍ അനുരാഗ –
തീര്‍ത്ഥമാടി
       ഒരു കൊച്ചു സ്വപ്നത്തിന്‍
       തേരിലേറി
       പ്രിയസഖീ , നീവരു –
       പ്രേമ ഗീതമായ്‌.
പാലൊളി ചന്ദ്രിക –
പൂപോഴിക്കും
പൌര്‍ണ്ണമി രാവില്‍
തിരുനടയില്‍
      പാതിരാ പൂവിന്‍-
      സുഗന്ധമേറി
      ശാരികേ, നീ വരൂ
      താളമായി
ചിരകാല സ്വപ്‌നങ്ങള്‍ -
കൊണ്ട് തീര്‍ക്കാം
പ്രാണസഖി , നിനക്കൊരു –
മന്ദിരം ഞാന്‍.
      പ്രണയാര്‍ദ്രമായ് നീ-
      ഓടിയെത്തുമ്പോള്‍
      പ്രണയ പുഷ്പങ്ങളാല്‍
      മാല ചാര്‍ത്താം.......  

നക്ഷത്രങ്ങളുടെ ലോകത്തേക്ക്....



ഷാഫി പാടുകയാണ് . ആ കോളേജിലെ ഏറ്റവും നല്ല ഗായകനാണ് ഷാഫി. ഷാഫിയുടെ പാട്ടുകേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. ആ പാട്ട് മിസ്നക്ക് മാത്രം കേട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല അവള്‍ ഓഡിറ്റോറിയം വിട്ട് ഓടി . പിന്നില്‍ നിന്നും ഫാത്തിമ വിളിച്ചു മിസ്നാ...നില്‍ക്കവിടെ ഞാനുമുണ്ട്. അവള്‍ പിന്നെയും ഓടി. പെട്ടെന്ന് ഒരലര്‍ച്ച കേട്ടു...മിസ്നാ നില്‍ക്കവിടെ...നിന്നോടാ പറഞ്ഞെ നില്‍ക്കാന്‍ ....ആ ശബ്ദം ഷാഫിയുടെതാണെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ കോളേജ് ലൈബ്രറിയുടെ മുന്നില്‍ തളര്‍ന്നിരുന്നു. അപ്പോയെക്കും ഷാഫിയും ഫാത്തിമയും അവിടെ എത്തിയിരുന്നു.
“നിനക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ പാടുന്നത് , നീ അല്ലാതെ പിന്നെ ആരാ എന്റെ പാട്ട് കേള്‍ക്കാന്‍.”
ഇതു കേട്ട ഫാത്തിമ പറഞ്ഞു...നിങ്ങളോട് അവള്‍ പറഞ്ഞിട്ടില്ലേ അവള്‍ക്കു നിങ്ങളെ ഇഷ്ടല്ലാന്നു...പിന്നെയും എന്തിനാ അവളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നത്.
നിനക്കറിയോ ഫാത്തിമ ഞാന്‍ എത്രമാത്രം അവളെ സ്നേഹിക്കുന്നു എന്ന്...ഇനി അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ..അവളില്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും വയ്യാത്ത അവസ്ഥ...ഷാഫി ഇതു പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നതും കണ്ണുനിറയുന്നതും ഫാത്തിമ ശ്രദ്ധിച്ചു..ഷാഫി പറഞ്ഞു തീരും മുമ്പേ മിസ്ന പറഞ്ഞു.
“എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ ആയിരിക്കില്ല . നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നാല്‍ എന്റെ ശവമായിരിക്കും കാണുക”
അന്ന് കോളേജില്‍ വരുമ്പോള്‍ മിസ്നയുടെ മനസ്സ് മുഴുവന്‍ കോളേജില്‍ നടന്ന സംഭവങ്ങളായിരുന്നു. മിസ്ന ബസ്സ് വരുന്നു നീ കേറുന്നില്ലേ? അശ്വതിയുടെ ആ ചോദ്യമാണ് മിസ്നയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്‌.
“നീയാണ് ഷാഫിയെ കൊന്നത് . നീ കാരണമാണ് അവന്‍ ആത്മഹത്യ ചെയ്തത് . അവന്‍ മരിച്ചിട്ടിപ്പോള്‍ നിനക്ക് വല്ലതും നേടാന്‍ കഴിഞ്ഞോ?
അവനോട് അല്പം സ്നേഹം നിന്റെ മനസ്സിലുണ്ടായിരുന്നെങ്കില്‍ അന്ന് നീ അങ്ങനെ പറയുമായിരുന്നോ”?
ഫാത്തിമ നീയും കൂടി....അവനോട് എനിക്ക് സ്നേഹല്ല്യാന്നു മാത്രം പറയരുത്..ഷാഫി എന്നെ സ്നേഹിച്ചതിനെക്കാള്‍ പതിമടങ്ങ്‌ സ്നേഹിച്ചിരുന്നു ഞാന്‍ അവനെ. “എന്നിട്ട് നീ എന്ത് കൊണ്ട് എന്നോടു പോലും പറഞ്ഞില്ല. അവനെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നിനക്ക് വല്ലതും നഷ്ടമാവുമായിരുന്നോ” ഫാത്തിമ പൊട്ടിത്തെറിച്ചു ..!!!
നിനക്കറിയണോ ഫാത്തിമ എന്ത് കൊണ്ട് ഞാന്‍ ഷാഫിയെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നു ?
ഷാഫിയുടെയും എന്‍റെ ഇത്തയുടെയും വിവാഹം ഉപ്പയും അമ്മാവനും പണ്ടേ ഉറപ്പിച്ചതാണ് . എന്‍റെ ഇത്ത പഠിക്കാന്‍ കുറച്ച് പിന്നിലാണെങ്കിലും എന്നേക്കാള്‍ പതിമടങ്ങ്‌ സുന്ദരിയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടോ ഷാഫിക്കു ഇത്തയെ ഇഷ്ടമല്ലായിരുന്നു. എന്‍റെ ഇത്ത ഷാഫിയെ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു . ഷാഫി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവന്‍ ഇത്തയോടു ഒന്ന് മിണ്ടുക പോലുമില്ല , അവന്‍ എന്‍റെ അടുത്ത് വന്നു സംസാരിക്കും . ഇതൊന്നും ഇത്തക്ക് സഹിക്കില്ല .
എന്നോടു പലപ്പോഴും ഇത്ത പറയും നീയാണ് എന്നില്‍ നിന്നും ഷാഫിയെ അകറ്റുന്നത് . അവന്‍ എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. നീ ഒറ്റ ഒരുത്തി കാരണമാ അവന്‍ എന്നില്‍ നിന്നും അകലുന്നത്.. .... ഇതൊക്കെ ഇത്ത പറയുമ്പോള്‍ എനിക്ക് കരയാനെ കഴിഞ്ഞിട്ടുള്ളൂ ...
ഇപ്പോള്‍ എന്‍റെ ഇത്ത ഭര്‍ത്താവിന്‍റെ വീട്ടില്‍ സുഖമായി കഴിയുന്നു , എന്‍റെ ഇത്തക്ക് വേണ്ടിയായിരുന്നു ഞാന്‍ അവനില്‍ നിന്നും ഒഴിഞ്ഞുമാറിയത് അല്ലാതെ എനിക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. എന്‍റെ ഷാഫി ആകാശത്തില്‍ ഒരു നക്ഷ്ത്രമായ്‌ ഉദിക്കും.
ഞാനെന്നും ആ നക്ഷത്രത്തെ നോക്കിയിരിക്കും ആ നക്ഷത്രങ്ങളുടെ ലോകമാണ് എന്‍റെ ഷാഫിയുടെ ലോകം. ഞാനും ഒരിക്കല്‍ പോകും , ഷാഫിയുടെ അടുത്തേക്ക്‌. ആ നക്ഷത്രങ്ങളുടെ ലോകത്തേക്ക്....
പിന്നീടൊരു ജീവിതത്തെ പറ്റി ചിന്തിക്കാതെ മിസ്ന ഷാഫിയുടെ ലോകത്തേയ്ക്ക് പോകുന്നതിനായ്‌ ആ നാലുകെട്ടില്‍ കാത്തിരിക്കുന്നു ഇന്നും.......

Saturday, November 26, 2011

എന്‍ വേദനയാരറിവാന്‍



നിന്നെയും കാത്തു – നിന്‍
കാലൊച്ചയോര്തോര്‍ത്തു
നിമിഷത്തിന്‍ ചിരകിലി
ന്നേകാന്ത പഥിക ഞാന്‍
വേദന തിന്നു ഞാന്‍
നില്‍ക്കവെയരിയാതെ
നീ വരുമെന്നാശിക്കവേ
ആത്മാവിന്‍ നൊമ്പര
മറിയില്ലേ, നീയെന്‍റെ
അരികിലെക്കൊന്നു
വന്നെതുകില്ലേ..................
എരിയുന്ന തീ പോലെ
യെന്നുളം വേവുന്നു എന്നിട്ടും
നീയതു കാണ്‍മതില്ലേ.........
സാന്ത്വന വചസ്സുകള്‍
പരിഭവ ചിന്തുക്കള്‍
കേട്ടുമടുത്തു കിടപ്പില്‍ തന്നെ
ഇരുളും വെളിച്ചവും
മേല്‍ക്കുമേല്‍ വന്നു പോയ്‌
എല്ലാറ്റിനും സാക്ഷിയായ്‌ ഞാന്‍
കാറ്റോടു ചൊല്ലി
മഴയോട് ചൊല്ലി യെന്‍
കരളിന്‍റെ വേദനയാരറിയാന്‍
മാറോടു ചേര്‍ത്തു പുനര്‍ന്നെകില്‍ നീ
സാന്ത്വനമായിരം തന്നു വെങ്കില്‍
കാത്തു കിടക്കുന്നതത്രമേല്‍ ദുസ്സഹം
കൊണ്ടു പോകനമെന്നെ മരണ മേനി.........

ജീവിതം എന്നെ നോക്കി ചിരിക്കുന്നു

ഉരുകുന്ന ഹൃദയവുമായി...
കലങ്ങിയ കണ്ണുകളുമായ്
കരളലിയിപ്പിക്കുന്ന കദനവുമായ്‌ 
വിങ്ങിപ്പൊട്ടുന്ന മനസ്സുമായ്
ഞാന്‍ അലയുകയാണ്......
പക്ഷെ എനിക്കറിയില്ല ,
എന്താണ് എനിക്ക് പറ്റിയത്..
ആരാണ് എന്നെ കുറ്റപെടുത്തുന്നത് ..
ഞാന്‍ എങ്ങോട്ട് പോകും ?

ജീവിതമേ നിനക്ക് വിട...
മുന്നില്‍ നടപ്പാത മാത്രം
പകലിലെ വെയിലിന്റെ ഇളം
ചൂടേറ്റ് രാത്രിയുടെ നേര്‍ത്തയാമങ്ങളില്‍
നിശബ്ദനായി
ഒരു പിടിവള്ളിക്കായി ഇപ്പോയും
ഞാന്‍ അലയുകയാണ് ...
ഒരു മാര്‍ഗം തേടി ....
ഒരു തണല്‍ തേടി.......

എന്തുപേര് നല്‍കണം?

കൂടെ പിറന്നില്ലതെങ്കിലും 
പേറ്റു നോവറിഞ്ഞ 
രണ്ടു ഉദരമാണെങ്കിലും 
കൂട പിറപ്പാണ് നീ എനിക്കിന്ന് 
എതക്ഷരങ്ങള്‍ കൂട്ടണം
എന്തുപേര് നല്‍കണം 
മഷി ക്കൂടില്‍ ഞാന്‍ തീര്‍ത്തത്‌
ഒരു കവിത
സ്നേഹം എന്തെന്ന് പറഞ്ഞ 
സഹോദരാ,..........
അക്ഷരങ്ങളില്‍ ഞാന്‍
ഒളിപിച്ചത് എന്റെ സ്നേഹം 
സ്നേഹത്തിന്റെ ,മരുപച്ചകളുമായി
എന്നിലേക്ക് വന്ന
നിനക്കാവട്ടെ 
എന്റെ 
ആദ്യ കവിത
സ്നേഹത്തിന്റെ 
മഞ്ഞിന്‍ കണങ്ങള്‍ ക്കിടയില്ലുടെ 
ഊര്ന്നിരങ്ങുന്ന 
സുര്യ കിര ണങ്ങളായി 
നീ 
മനസ്സില്‍ 
വെളിച്ചം വീശി.
തൊട്ടുണര്‍ത്തി ....
എന്റെ കവിതയും 
നിന്റെ സ്നേഹവും 
ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .....
രക്ത ബന്ധ മില്ലാതെ 
കൂടപ്പിറപ്പായി 
നമുക്ക് യുഗങ്ങള്‍ താണ്ടാം.

ചില നേരങ്ങളില്‍ ചില പ്രണയങ്ങള്‍



           

ശ്രീദേവി അപ്പുകുട്ടന്‍ സാറിന്റെയും മാലതി ടീച്ചറുടെയും ഏക മകളാണ്.അവളുടെ കാമുകനായ ആശിഷ്‌ ഉദ്യോഗവിഷ്യാര്‍ത്ഥം മഹാനഗരത്തിലേക്ക് യാത്രയായപ്പോള്‍ വൈമനസ്യത്തോടെ അവളോട്‌ വിടപറഞ്ഞു.കോളേജ് വിലാസത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
അങ്ങനെയിരിക്കെ കത്തുകളുടെ ശൃംഖലപൊട്ടി. അവള്‍ കത്തയക്കാതെയായി. നീണ്ടു നിന്ന മൗനം. ആശിഷ് അവധിയെടുത്ത് നാട്ടിലേക്ക്‌.
അമ്മയോട് ചോദിച്ചപ്പോയാണ് അപ്പുകുട്ടന്‍ സാറിന്‍റെ ചരമവാര്‍ത്ത അറിഞ്ഞത്. ശ്രീദേവിയെ കാണാന്‍ ചെന്നു.
മാലതി ടീച്ചര്‍ ഇരിക്കാന്‍ പറഞ്ഞു.. തുടര്‍ന്ന് ബോംബെ വിശേഷങ്ങള്‍ ചോദിച്ചു. ദുഖാര്‍ത്തയായൊരു വിധവയെയാണ് ആശിഷ് പ്രതീക്ഷിച്ചത്‌.
പക്ഷെ , തെറ്റി .
“ഞങ്ങളെല്ലാം അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു ...” ആശിഷ് പറഞ്ഞു .
“ ഏതായാലും അദ്ദേഹം സ്വര്‍ഗത്തിലെക്കാണു പോയത്‌ . ആശുപത്രിയില്‍ പേരുകേട്ട ഡോക്ടര്‍മാരാണ് പരിശോധിച്ചതും ചികില്‍സിച്ചതും. അറുമുഖനാണ് പണം ചെലവാക്കിയത്‌. എല്ലാ പേപ്പറിലും ഫോട്ടോ ഉണ്ടായിരുന്നു.അറുമുഖനാ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്‌...” ടീച്ചര്‍.
അറുമുഖന്‍ ആരാ...ആശിഷിന്റെ സംശയം......
സുമുഖനും കരുത്തനുമായ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു .
“ ഇന്നെന്താ താമസിച്ചേ ?” ടീച്ചര്‍ ...
അപ്പോള്‍ ഇവന്‍ പതിവായി വരാറുണ്ട്.
“ജിമ്മില്‍ നിന്നും വരാന്‍ അല്‍പ്പം വൈകി.” അവന്‍.
“ഇരിക്കൂ.” ടീച്ചര്‍ .
“ശ്രീദേവി എവിടെ?”
ചോദ്യത്തില്‍ അവകാശധ്വനി.
“അകത്തുണ്ട്.” ടീച്ചര്‍
അവന്‍ അകത്തേക്ക്
“അതാണ് അറുമുഖന്‍ . എന്ത് നല്ല സ്വഭാവമാണന്നോ! ശ്രീദേവിയെ അറുമുഖന് വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു അപ്പുകുട്ടന്‍ സാറിന്‍റെ അവസാനത്തെ ആഗ്രഹം....”
ഇടിവെട്ടി ...പെട്ടന്ന് ആശിഷ്‌ അകത്തേക്ക് കുതിച്ചു . അറുമുഖന്റെ പൊട്ടിച്ചിരി കേട്ടു. ശ്രീദേവിയുടെ പുഞ്ചിരി.
“ നന്നായിരിക്കുന്നു ...” ആശിഷ്‌.
ശ്രീദേവി ഭയന്നു. അവന്‍ ആശിഷിനെ തുറിച്ചു നോക്കി .
ധൃതിയില്‍ ടീച്ചര്‍ വന്നു ആശിഷിനോട് ചോദിച്ചു “നിനെക്കെന്താ ഭ്രാന്താ...”
“ അതെ ഭ്രാന്ത്! ” ആശിഷ്‌ പറഞ്ഞു.
“പോ പുറത്ത്‌” ടീച്ചര്‍ കല്‍പ്പിച്ചു.
“അതിനു സമയമായില്ല”
“ഇവിടെ ചോദിക്കാനും പറയാനും ആളില്ല എന്നു കരുതിയോ?”
“വെറുതെ ബഹളം വെക്കണ്ട..”
“ നീ ആരാ ?” അറുമുഖന്‍ ചോദിച്ചു.
“ഒന്നാമന്‍” ആശിഷ്‌ അറിയിച്ചു.
“മനസ്സിലായില്ല”
“നിന്നെ ഇവള്‍ കാണുന്നതിനു മുമ്പേ ഒന്നാമന്‍...”
“ഒരു ഭാര്യ ഭര്‍ത്താവിനെ വഞ്ചിച്ചാല്‍ അതു പാപമാണ് . പക്ഷെ കാമുകിക്ക് അഭിരുചി മാറാം...”
ശ്രീദേവി ഇടപെട്ടു :
“ എന്നെ തെറ്റിദ്ധരിക്കരുത്...
ഞാന്‍....അച്ഛന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകയെന്നത് എന്‍റെ കടമയല്ലേ?”
“നിന്നോട് അച്ഛന്‍ ആവിശ്യപ്പെട്ടോ ഇവനെ വിവാഹം ചെയ്യാന്‍?”
“അത്...”
“ഇല്ല. അച്ഛന്‍റെ അവസാനത്തെ ആഗ്രഹമാണെന്ന് അമ്മ നുണ പറഞ്ഞു. നീ അത് വിശ്വസിച്ചു...”
ടീച്ചര്‍ കയര്‍ത്തു ..
“ഇവനെപിടിച്ചു പുറത്താക്കു...”
“പറഞ്ഞത്‌ കേട്ടല്ലോ ? വേഗം സ്ഥലം കാലിയാക്ക്...”
“ഇല്ലെങ്കിലോ...”ആശിഷ്‌ ..
“ എന്‍റെ പ്രകൃതം മാറും”
“ങാഹാ? എങ്കില്‍ അതൊന്നു കാണട്ടെ...”
പെട്ടന്ന് അറുമുഖന്‍ ആശിഷിന്റെ കരണത്തടിച്ചു. തല ചുറ്റുന്നതു പോലെ...
അവന്‍ ആശിഷിനെ പോതിരെതല്ലി. ആശിഷ്‌ വീണു പോയി .
“ ഞാനാണ്‌ ശരിക്കും അനുയോജ്യനെന്നു ഇപ്പോള്‍ മനസ്സിലായോ...?”
തെറിച്ചു വീണ ആശിഷിനെ വലിച്ചിഴച്ച് അറുമുഖന്‍ മുറ്റത്തേക്ക് തള്ളി. ആശിഷിന്റെ നെറ്റി പൊട്ടി ,
ബോധം നഷടപെടുമ്പോള്‍ ശ്രീദേവിയുടെ ശബ്ദം:
“ അമ്മക്കിഷ്ടമാണെങ്കില്‍ നമുക്ക്‌ അറുമുഖനെ അമ്മക്ക് ആലോചിച്ചാലോ?.....”

                                 ശഹദ്.സി